Thursday, August 11, 2011

ആപ്പിള്‍ ചിന്തകള്‍

ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള കമ്പനി ആപ്പിള്‍ ആണ്. അവരുടെ ആസ്തി 337 ബില്ല്യന്‍ ഡോളര്‍ ആണ്.
അതായത് 33700 കോടി ഡോളര്‍ (ഏകദേശം 1516500 കോടി രൂപ).

അപ്പോള്‍ ലോകത്തിലെ ഏറ്റവും വിലകൂടിയ പഴം ഇപ്പോള്‍ അപ്പിള്‍ തന്നെ, എന്ന് നി:സംശയം പറയാം.

ഏറ്റവും സുപ്രധാനമായ ഒരു ഭൌതിക ശാസ്ത്ര കണ്ടു പിടിത്തത്തില്‍ ആപ്പിളിന്റെ സംഭാവന അറിയില്ലേ? അതെ അന്ന് ന്യുട്ടന്റെ തലയില്‍ വീണ ആ ആപ്പിള്‍.
ഏറ്റവും വലിയ കമ്പനിയുടെ പേരും, ഏറ്റവും പ്രധാനമായ കണ്ടുപിടുത്തത്തിന് നിമിത്തമായതും അപ്പിള്‍ ആണെന്നത് യാദൃശ്ചികം മാത്രമാണോ?

അപ്പിള്‍ കമ്പനിക്കു ആ പേര് വന്നതിനെ പറ്റി ഒരു കഥയും നിലവിലുണ്ട്.

സ്ടിവ് ജോബ്സ് ഒരു ആപ്പിള്‍ തോട്ടത്തില്‍ വര്‍ക്ക്‌ ചെയ്തിരുന്നു.
കൂടാതെ കമ്പനി തുടങ്ങിയപ്പോള്‍ അവര്‍ എല്ലാവരും കൂടി പേരിനെ പറ്റി ചര്‍ച്ച ആരംഭിച്ചെങ്കിലും ഒന്നും തീരുമാനമായില്ല. പിന്നീട ഡയരക്ടര്‍മാര്‍ എല്ലാവരും അന്തിമ തീരുമാനത്തിനായി ജോബ്സിനെ കാണുമ്പോള്‍ അദ്ദേഹം ഒരു ആപ്പിള്‍ തിന്നുകയായിരുന്നു. ഒട്ടും തന്നെ ആലോചിക്കേണ്ടി വന്നില്ല, കമ്പനിക്കു തന്റെ വിശപ്പ്‌ ശമിപ്പിച്ച പഴത്തിന്റെ പേര് തന്നെ നല്‍കി; ഇതിലും വലിയ ബഹുമാനം എന്തുണ്ട്...?

ഇനി കുറച്ചു കാര്യത്തിലേക്ക് വരാം
ആപ്പിള്‍ കമ്പനിയുടെ ആദ്യകാല ലോഗോ ആപ്പിള്‍ മരത്തിന്റെ കീഴില്‍ നില്‍ക്കുന്ന സര്‍ ഐസാക് ന്യുടന്റെ പടം ആയിരുന്നു. ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തം. കഥകളായി പ്രച്ചരിച്ചവ, വെറും കഥകള്‍ മാത്രം. ന്യുടനെ പ്രശസ്തമാക്കിയ ആപ്പിളിന് ജോബ്സ് തന്റെ കമ്പനിയില്കൂടി പുതിയ പ്രശസ്തി നല്‍കുകയായിരുന്നു.

Tuesday, July 5, 2011

നിധി ചാല സുഖമാ...

ഓഫീസില്‍ പലര്‍ക്കും ഇപ്പോള്‍ തിരുവനന്തപുരത്തെ വിശേഷം അറിയണം. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി തിരുവനന്തപുരത്തെയും കേരളത്തെയും ലോക പ്രശസ്തമാക്കിക്കഴിഞ്ഞു. നൂറ്റാണ്ടുകള്‍ ഈ നിധി ബ്രിടീഷുകാരില്‍ നിന്നും, നമ്മുടെ തന്നെ കരാള ഹസ്തങ്ങളില്‍ നിന്നും സംരക്ഷിച്ച രാജകുടുംബത്തെയും ക്ഷേത്ര സമിതിയെയും അഭിനനന്ദിക്കാതെ വയ്യ. ഇന്നത്തെ ഭരണ കര്‍ത്താക്കള്‍ ഈ ആത്മ സമര്‍പ്പണവും സുതാര്യതയും കണ്ടു പഠിക്കണം.

ത്യാഗരാജ സ്വാമികളുടെ പ്രശസ്തമായ ഒരു കീര്‍ത്തനം ഓര്‍മ്മ വരുന്നു.
നിധി ചാല സുഖമാ nidhi cāla sukhamā  ( Is [possessing] wealth a greater pleasure?)
രാമുനി സന്നിധി സേവ സുഖമാ   rāmuni sannidhi sēva sukhamā (or is service in Rama's presence a greater pleasure?)
നിജമുക പല്‍കു മനസാ  nijamuga palku manasā (Answer me truthfully, O Mind!)

നിധി കണ്ടെത്തിയതിനു ശേഷം ക്ഷേത്രത്തിലേക്ക് അഭൂതപൂര്‍വമായ തിരക്കാണ്. ഈ വാര്‍ത്ത കേട്ട് പദ്മനാഭനെ കാണാന്‍ വരുന്നവരെ നോക്കി തീര്‍ച്ചയായും സ്വാമി ചോദിക്കും... നിധി ചാല സുഖമാ...

Sunday, June 19, 2011

സ്വപ്നസഖി

സിന്ദൂരരേഖയില്‍  സിന്ദൂരമണിയുമ്പോള്‍
സന്താപമെന്തിനു സ്വപ്ന സഖീ
അറിക, നാം ജീവിച്ച നിമിഷങ്ങളൊക്കെയും
നമ്മുടെ സ്വപ്ന വിഹാരമല്ലോ.

നിമിഷങ്ങളോളമേ നീണ്ടുനിന്നീടിലും
നീയെനിക്കേകിയീ പുതു വസന്തം
ഒരു മാത്ര നിന്നില്‍ വിരിഞ്ഞൊരാ പുഞ്ചിരി
എന്‍ സംവത്സരങ്ങള്‍ക്കു കുളിരുനല്‍കും

ജീവിത പ്രശ്നമാം ചുഴലിക്കൊടുങ്കാറ്റില്‍
ആടിയുലഞ്ഞൊരു തൈമരമായ്
അറിവാം വിഷപ്പുകയേറ്റു തളര്‍ന്നെന്റെ
രക്തരേണുക്കള്‍ വിളറുമ്പോഴും

യാഥാര്‍ത്ഥ്യ  ജീവിത കടലിന്‍ തിരകളില്‍
മിഥ്യയാം സ്വപ്‌നങ്ങള്‍ ശ്വാസമായി
മേടമാസ ചൂടു കാറ്റേറ്റു വാടിയെന്‍
കായ കല്പനകള്‍ക്കൊരാശ്വാസമായ്

പത്തു വെളുപ്പെന്ന്‍ നത്തുകള്‍ ചൊല്ലുമ്പോള്‍
കാത്തുനിന്നീടുന്നു നിദ്രയെത്താന്‍
വൈകിയെതീടുന്ന നിദ്രയില്‍ എന്നെന്നും
വന്നത് പൈശാച കനവുകളെ...

എതോരുനിഴലിനാല്‍ ഗ്രഹണം നടന്നാലും
ചന്ദ്രന്‍ തിരിച്ചു പ്രകാശിക്കും പോലെ
കൂരിരുള്‍ കാട്ടിലെ മിന്നലേ ഇന്നിതാ
എന്നിലെക്കെത്തുന്നോരീ കനവ്
 
അഴകാര്‍ന്നോരപ്സര സുന്ദരി സ്വപ്നത്തില്‍
എന്‍ നേര്‍ക്ക്‌ നല്‍കുന്നു മന്ദഹാസം
കുങ്കുമ നിറമാര്‍ന്ന കവിളിണ, അധരങ്ങ-
ലെന്തോതുവാനായ് വിറചീടുന്നു?

അരികിലായ് കാണുന്ന കതിര്‍മണ്ടപ-
ത്തിലെക്കെന്‍ സ്വപ്ന സുന്ദരി നീങ്ങിടുന്നു
സിന്ദൂര രേഖയില്‍ സൌഭാഗ്യമണിയുമ്പോള്‍
സന്താപമെന്തിനു സ്വപ്ന സഖീ

ചൊരിയുന്നതെന്‍ സര്‍വപുണ്യവും
ഭദ്രേ, നിനക്കായി സൂക്ഷിച്ച സൌഭാഗ്യവും
ഇത് നിന്റെ എന്റെയും പാപ പ്രായശ്ചിത്തം
ദൈവമേ! ഈ നിദ്ര തീരാതിരുന്നുവെങ്കില്‍...

Wednesday, June 1, 2011

ഹൃദയത്തില്‍ സൂക്ഷിക്കാന്‍

ഇപ്പൊ സുഹൃത്ത് - പ്രണയ ബന്ധങ്ങള്‍ പരാജയപ്പെടുന്നത് ഒരു അത്ഭുതമല്ല എന്ന നിലയിലാണ്. നിത്യേന അനേകം പേര്‍ ഈ അവസ്ഥയില്‍ എത്തിപെടുന്നു. പലരും പിന്നീട് നിരാശ, ലഹരിക്ക്‌ അടിമപ്പെടല്‍, തുടങ്ങി വിഷാദ രോഗങ്ങളില്‍ വരെ എത്തിച്ചേരുന്നു. വിഷാദ രോഗം പലരെയും പല രീതിയില്‍ ആക്രമിച്ചു കരിയര്‍, സൗഹൃദം, കുടുംബം, ധനസ്ഥിതി എന്നിവയെ താറുമാറാക്കുന്നു. ഇതില്‍ നിന്ന് രക്ഷ നേടുവാനുള്ള പ്രായോഗിക വഴികളെപറ്റി ആണ് ഈ പോസ്റ്റ്‌.


ജീവിതത്തില്‍ ആദ്യമായി ഒരു പ്രണയ കഥയിലെ കഥാപാത്രം ആകുന്നത് സ്കൂളില്‍ പഠിക്കുമ്പോഴാണ്. അന്ന് ഒരു മുതിര്‍ന്ന സുഹൃത്തിന്റെ പ്രണയം പ്രണയിനിയെ അറിയിക്കുക എന്നതായിരുന്നു എന്റെ ദൌത്യം. പ്രണയിനി എന്റെ സഹോദരിയുടെ കൂട്ടുകാരിയും കൂട്ടുകാരന്റെ സഹോദരിയും. എന്നിരുന്നാലും ഏല്‍പിച്ച കാര്യം നടത്തി. അന്ന് കൊള്ളാത്ത അടിയുടെ വേദന ഇപ്പോഴും നെഞ്ചിലുണ്ട്. ഈ കഥയിലെ നായികാ നായകന്മാര്‍ ഒടുവില്‍ ഒന്ന് ചേരുകയും വിവാഹം കഴിച്ചു മക്കളുമായി സസുഖം ജീവിച്ചു വരികയും ചെയ്യുന്നു...


പക്ഷെ പ്രണയത്തിന്റെ വേദന മനസ്സിലാക്കിയത് പ്രണയിച്ചു അവസാനം പ്രണയം നഷ്ടപെട്ടപോഴാണ്. അടുത്ത ചില സുഹൃത്തുക്കളുടെ സഹായത്താല്‍ ഈ പ്രശ്നത്തില്‍ നിന്നും വളരെ വേഗം കരകേറുകയും ചെയ്തു. പിന്നീട് വളരെ അധികം പേരുടെ പ്രണയ പരാജയ കഥകള്‍ കേള്‍ക്കാനിടയായി. വിഷമത്തോടെ പറയട്ടെ, ഇവിടെ ചെന്നൈയില്‍ വളരെ അടുത്തിടപഴകിയ രണ്ടുപേര്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ കാല യവനികയ്ക്ക് പിന്നില്‍ മറഞ്ഞു. രണ്ടുപേരും ജീവിതത്തില്‍ നിന്ന് രാജിവച്ചത് പ്രണയ പരാജയം മൂലമായിരുന്നു.


സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌ സൈറ്റ് വഴി അടുപ്പതിലായ ഒരു കൂട്ടുകാരന് ഏതാനും മണിക്കൂര്‍ സംസാരിച്ചപ്പോള്‍ പ്രണയ പരാജയം സംഭവിച്ചിട്ടുണ്ടെന്ന് അറിവായി. കോളേജ് കുമാരനായ ഇവനെ പിന്നീട് ചില കഥകളും കാര്യങ്ങളും പറഞ്ഞു തിരിച് നേരെയാക്കി എടുത്തു.

മറ്റൊരു സ്ത്രീ സുഹൃത്തിന്റെ പ്രശ്നം തന്റെ വിവാഹ ജീവിതത്തിലെ പരാജയമായിരുന്നു. മാനസികമായി സമനിലയിലല്ലാത്ത ആളെ നിര്‍ബന്ധിച്ച്, പല കാര്യങ്ങളും ഒളിച്ചു വച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു. വിഷാദരോഗം ബാധിച്ച അവസ്ഥയിലായിരുന്നു ഈ സുഹൃത്ത്. പിന്നീട് ഈ അവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട്. ഇതെഴുതുമ്പോഴും ഇവരുടെ വിവാഹമോചനം സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനം ആയിട്ടില്ല...

ഇത്തരത്തില്‍ പെട്ട വ്യക്തിബന്ധ പരാജയത്തില്‍പെട്ടവര്‍ ആദ്യം വളരെയധികം നിരാശയിലാകും. പെണ്‍കുട്ടികള്‍ വളരെയധികം കണ്ണീരോഴുക്കുകയും, ആണ്‍കുട്ടികള്‍ ലഹരിക്കടിമപ്പെടുകയും സാധാരണം. ഇത് ഒരു പെട്ടെന്നുള്ള രക്ഷപെടല്  ശ്രമം മാത്രമാണ്. നിങ്ങളുടെ പ്രശ്നങ്ങള്‍ കരയുമ്പോള്‍ ഒരു പരിധിവരെ കുറയുമായിരിക്കാം. പക്ഷെ ഇതില്‍ നിന്ന് രക്ഷ നേടുവാനുള്ള വഴിയിലേക്ക് മനസ്സിനെ നയിക്കുക തന്നെ വേണം.

നിരാശ - ചില ലക്ഷണങ്ങള്‍: ഉറക്കമില്ലായ്മ, സംസാരിക്കാതിരിക്കുക, പെട്ടെന്നുള്ള ദേഷ്യം, പെട്ടെന്ന് ഇമോഷണല്‍ ആകുക, etc

പ്രണയ നൈരാശ്യം ഹൃദയാഘാതം പോലെ തന്നെ ഹൃദയത്തെ ബാധിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഒരുദിവസം കൊണ്ട് എല്ലാം ശരിയാക്കാനുള്ള കുറുക്കുവഴികള്‍ (മരുന്നുകള്‍, പാനീയങ്ങള്‍)  ഉപേക്ഷിക്കുക. എല്ലാം സാവധാനം ശരിയാകട്ടെ. ശരിയാകുകയും ചെയ്യും.

ചില പരിഹാര മാര്‍ഗങ്ങള്‍
കാലം മായ്ക്കാത്ത മുറിവുകളില്ല. ആ മുറിവുകള്‍ വേഗം മായാന്‍ നമ്മള്‍ കൂടി ഒന്ന് സഹായിച്ചാല്‍ കാര്യങ്ങള്‍ വളരെ എളുപ്പം.
അടുത്ത സുഹൃത്തുക്കളുണ്ടോ..?
അമ്മയോ/അച്ഛനോ ആണോ അടുത്ത സുഹൃത്ത്?
എങ്കില്‍ ഇവരുടെ കൂടെ വളരെ നേരം സമയം പങ്കിടുക. ഒറ്റക്കിരിക്കുകയെ ചെയ്യരുത്.

ഉറക്കം: കൂടുതല്‍ നേരം ഉറങ്ങുക. രാത്രി 11 മണി മുതല്‍ രാവിലെ 9 മണിവരെയുള്ള സമയങ്ങളില്‍ ഉറങ്ങി ശീലിക്കുക. ശരീരത്തിലെ അട്രെനലിന്‍ ഗ്രന്ഥിയുടെ പുനര്ജീവനം ഈ സമയത്താണ്. അതുകൊണ്ട് താമസിച്ച് ഉറങ്ങള്‍ ഒഴിവാക്കുക. ഉറക്കഗുളികകള്‍ കഴിക്കുകയെ ചെയ്യരുത്. താഴ്ന്ന താപനിലയില്‍ ഉറങ്ങുക. എയര്‍ കണ്ടിഷനര്‍ ഉണ്ടെങ്കില്‍ താപനില താഴ്ത്തി വക്കുക.

തനിയെ ഉറങ്ങാതിരിക്കുക - അതിനര്‍ത്ഥം കൂടെ ഒരു സുഹൃത്തിനെ തയ്യാറാക്കുക എന്നത് തന്നെ. പുസ്തകമാകട്ടെ ആ സുഹൃത്ത്. നല്ല രസകരമായ ചില പുസ്തകങ്ങള്‍ കണ്ടുപിടിച്ചു, ഏതാനും പേജുകള്‍ മാത്രം വായിച്ചു ഉറക്കത്തില്‍ എത്തുക.

വെള്ളം കുടിക്കല്‍ - ധാരാളം വെള്ളം കുടിക്കുന്നത് ശീലമാക്കുക. വെള്ളമോഴിച്ചുള്ള കുടി ഒഴിവാക്കുക. ധാരാളം വെള്ളം കുടിക്കുന്നത് തന്നെ നിങ്ങളുടെ മൂഡ്‌ നല്ലതാക്കും. ദിവസവും 8 മുതല്‍ 12 ഗ്ലാസ്‌ വരെ വെള്ളം കുടിക്കുക. ഓര്‍ക്കുക: ഒരിക്കലും നിരാശയാല്‍ മദ്യത്തില്‍ അഭയം തേടാതിരിക്കുക. മദ്യം നിങ്ങളെ തളര്‍ത്തി, നിങ്ങളുടെ മൊത്തത്തിലുള്ള പ്രവര്‍ത്തന ശേഷിയെ തകരാറിലാക്കും. മാത്രമല്ല പിന്നീട് നിങ്ങള്‍ ഇതിനു അടിമയായി തീരുകയും ചെയ്യും.

ഭക്ഷണം. ഇഷ്ടഭക്ഷണം രുചിയോടെ ആസ്വദിച്ചു കഴിക്കുക. സുഹൃത്തുക്കളോട് കൂടി ആവാം. ഗുരുനാഥന്റെ വാക്കുകള്‍ - [ഭക്ഷണം പകുത്തു കഴിക്കണം]. ധാരാളം പച്ചക്കാറികള്‍, ഇലക്കറികള്‍ എന്നിവ കഴിക്കുക. സുഹൃത്തുക്കളെ, നിങ്ങളുടെ ഉത്തരവാദിത്വമാണ് ഇങ്ങനെ ഒരാളെ കൊണ്ടുപോയി ഭക്ഷണം കഴിപ്പിക്കുക എന്നത്. കാപ്പി, ഐസ് ക്രീം ഇവ ഒഴിവാക്കി ഉറങ്ങുന്നതിനു 3-4 മണിക്കൂര്‍ മുന്‍പ് അത്താഴം കഴിക്കുക, ചായ നല്ലതാണ്.

മറ്റു ചില നുറുങ്ങുകള്‍
  • നിങ്ങള്‍ ഉറങ്ങുകയും സമയം ചെലവഴിക്കുകയും ചെയ്യുന്ന സ്ഥലങ്ങളില്‍ നല്ല സുഗന്ധം പരത്തുന്ന പൂക്കള്‍ വൈക്കുന്നത് നല്ലതാണ്. ഇത് നിങ്ങളെ കൂടുതല്‍ ഉത്സാഹവാന്‍ ആക്കും. [അരോമ തെറാപ്പി]
  • മനസ്സിനെ വേദനിപ്പിക്കുന്ന തരം സിനിമകള്‍, പാട്ടുകള്‍, കഥകള്‍ ഇവ ഒക്കെ കുറച്ചു നാളത്തേക്ക് ഒഴിവാക്കുക.
  • കൂടുതല്‍ സമയവും കാറ്റും വെളിച്ചവും ഉള്ള സ്ഥലങ്ങളില്‍ ചെലവഴിക്കുക.
  • പോസിറ്റീവ് എനര്‍ജി നല്‍കുന്ന പാട്ടുകള്‍ കേള്‍ക്കുക. [മ്യൂസിക്‌ തെറാപ്പി]
  • ധ്യാനം: കണ്ണടച്ച് മനസ്സിനെ ഏകാഗ്രമാക്കി, ശ്വാസഗതി നിയന്ത്രിച്ചു സാവധാനമാക്കുക. ശ്വാസം സാവധാനം ഉള്ളിലെക്കെടുത്തു മൂന്നു മടങ്ങ്‌ സമയം കൊണ്ട് പുറത്തേക്ക് വിടുക.


ഓര്‍ക്കുക: നിങ്ങളുടെ സുഹൃത്തിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നത് നിങ്ങളുടെ ഉത്തരവാദിത്വമാണ്. കൂടുതല്‍ നിരാശയിലെക്കാണ് നീങ്ങുന്നതെങ്കില്‍ ഉടന്‍ ഒരു സൈക്കോലജിസ്റ്റന്റെ സഹായം തേടുക.


കടപ്പാട്: http://www.getreadyforlove.com/brokenheart.htm

ഭാവുകങ്ങള്‍ നേരുന്നു. ലോക സമസ്ത സുഖിനോ ഭവന്തു

Saturday, May 28, 2011

Are you a consultant...?


[FOR ALL THE CONSULTANTS]

Really funny.. just read first 5 lines..

  A cowboy named Bud was overseeing his herd in a remote mountainous
pasture in California when suddenly a brand-new BMW 7 Series advanced
out of a dust cloud towards him. The driver, a young man in a Brioni
suit, Gucci shoes, Cartier sunglasses and YSL tie, leans out the window
and asks the cowboy, 'If I tell you exactly how many cows and calves you
have in your herd, Will you give me a calf?

Bud looks at the man, obviously a yuppie, then looks at his peacefully
grazing herd and calmly answers, 'Sure, Why not?' The yuppie parks his
car, whips out his HP notebook computer, connects it to his Nokia N95
cell phone, and surfs to a NASA page on the Internet, where he calls up
a GPS satellite to get an exact fix on his location which he then feeds
to another NASA satellite that scans the area in an
ultra-high-resolution photo.
The young man then opens the digital photo in Adobe Photoshop and
exports it to an image processing facility in Hamburg, Germany ....
Within seconds, he receives an email on his Palm Pilot that the image
has been processed and the data stored. He then accesses a MS-SQL
database through an ODBC connected Excel spreadsheet with email on his
Blackberry and, after a few minutes, receives a response. Finally, he
prints out a full-color, 150-page report on his hi-Tech Miniaturized HP
LaserJet printer and finally turns to the cowboy and says, 'You have
exactly 1,586 cows and calves.'
'That's right ! Well, I guess you can take one of my calves,' says Bud.
He watches the young man select one of the animals and looks on amused
as the young man stuffs it into the trunk of his car.. Then Bud says to
the young man, 'Hey, if I can tell you exactly what your business is,
will you give me back my calf?' The young man thinks about it for a
second and then says, 'Okay, why not?'
'You're a Consultant', says Bud. -------- 'Wow! That's correct,'
says the yuppie, 'but how did you guess that?' 'No guessing required.'
answered the cowboy. 'You showed up here even though nobody called you;
you want to get paid for an answer I already knew, to a question I never
asked. You tried to show me how much smarter than me you are; and you
don't know a thing about cows...this is a herd of sheep. . . . . . . . .
.'
[I like reading the last statement again and again]

''Now give back my dog''

courtesy to original author: RIJESH

Wednesday, April 20, 2011

പ്രിയ മലയാളികളെ സൂക്ഷിക്കുക



Fun & Info @ Keralites.net


കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രമുഖ മാദ്ധ്യമങ്ങളിലൊക്കെമുല്ലപ്പെരിയാറിനെപ്പറ്റി എന്തെങ്കിലുമൊക്കെ വാര്‍ത്തകളുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയാകാന്‍ പോകുന്നുഅണക്കെട്ടിന് ബലക്ഷയം വര്‍ദ്ധിച്ചിരിക്കുന്നുമൂന്നിടത്ത് കൂടി ചോര്‍ച്ച കാണാന്‍ തുടങ്ങിയിരിക്കുന്നുപെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശംഎന്നുതുടങ്ങി ഭീതിജനകമായ വാര്‍ത്തകളാണ് ദിവസവും വന്നുകൊണ്ടിരുന്നത്.

കേരളത്തിലെ മൂന്നരക്കോടിക്ക് മേലെ വരുന്ന ജനങ്ങളില്‍ എത്രപേര്‍ തങ്ങളില്‍ പലരുടേയും അന്തകനാകാന്‍ സാദ്ധ്യതയുള്ള മുല്ലപ്പെരിയാര്‍ ഡാമിനെപ്പറ്റിയും അതിന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റിയും ബോധവാന്മാരാണ്ബഹുഭൂരിപക്ഷത്തിനും കാര്യമായൊന്നും അറിയില്ല എന്ന് തന്നെ വേണം കരുതാന്‍ .
ലക്ഷക്കണക്കിന് മലയാളികളുടെ തലയ്ക്ക് മുകളില്‍ ഡെമോക്ലസ്സിന്റെ വാള് പോലെ മുല്ലപ്പെരിയാര്‍ തൂങ്ങിയാടാന്‍ തുടങ്ങിയിട്ട് കാലം കുറേയാകുന്നു. നിര്‍മ്മാണ കാലത്ത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ഇതായിരുന്നെങ്കിലുംചുണ്ണാമ്പും സുര്‍ക്കി മിശ്രിതവും കരിങ്കല്ലുമൊക്കെ ഉപയോഗിച്ചുണ്ടാക്കിയ113 വര്‍ഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടാണ് ഇന്ന് ലോകത്തിലുള്ളതില്‍ ഏറ്റവും പഴക്കമുള്ള ഭൂഗുരുത്വ അണക്കെട്ട്.

1896
 ല്‍ ഈ അണക്കെട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കാലത്ത്, 50 കൊല്ലത്തിലധികം ഇത്തരം അണക്കെട്ടുകള്‍ക്ക് ആയുസ്സില്ലെന്ന് അണക്കെട്ടിന്റെ ശില്‍പ്പിയായ ബെന്നി കുക്ക് എന്ന ബ്രിട്ടീഷുകാരന്‍ തന്നെ പറയുന്നുണ്ട്. അങ്ങനെ നോക്കിയാല്‍പ്പോലും സ്വാതന്ത്ര്യത്തിന് മുന്നേ തന്നെ അണക്കെട്ടിന്റെ കാലാവധി കഴിഞ്ഞിരിക്കുന്നു. സായിപ്പ് ഉണ്ടാക്കിയ അണക്കെട്ടായതുകൊണ്ട് മാത്രമാണ് പിന്നെയും 63 കൊല്ലമായി അതിങ്ങനെ പൊട്ടാതെ നില്‍ക്കുന്നത്. നമ്മുടെ നാട്ടുകാര്‍ ആരെങ്കിലുമാണ് ഡാമുണ്ടാക്കിയതെങ്കില്‍ ഇതിനോടകം മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുരന്തത്തിന്റെ പ്ലാറ്റിനം ജ്യൂബിലി മലയാളികള്‍ ആഘോഷിച്ച് കഴിഞ്ഞിട്ടുണ്ടാകുമായിരുന്നു.
കേരളത്തിലാണ് മുല്ലപ്പെരിയാര്‍ ഡാം സ്ഥിതിചെയ്യുന്നതെങ്കിലും തമിഴ്നാടാണ് ഡാമിന്റെ ഉടമസ്ഥര്‍ . അക്കഥകളൊക്കെ പറയാന്‍ പോയാല്‍ മണ്ടത്തരങ്ങളുടെ സര്‍ദാര്‍ജിക്കഥ പരമ്പര പോലെ കേട്ടിരുന്ന് ചിരിക്കാനുള്ള വകയുണ്ട്.
ബ്രിട്ടീഷ് ഭരണകാലത്ത് തേനിമദുരദിണ്ടിക്കല്‍ ‍, രാമനാഥപുരം എന്നീ തമിഴ് പ്രവിശ്യകള്‍ ജലക്ഷാമം അനുഭവിക്കുമ്പോള്‍ പശ്ചിമഘട്ടത്തിനിപ്പുറമുള്ള കേരളത്തിലെ പെരിയാര്‍ തീരങ്ങളില്‍ പലപ്പോഴും വെള്ളപ്പൊക്കമായിരുന്നു. ഇതിന് സായിപ്പ് കണ്ടുപിടിച്ച പ്രതിവിധിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. പെരിയാര്‍ നദിയിലെ വെള്ളം അണകെട്ടി പശ്ചിമഘട്ടം തുരന്ന് മദുരയിലൂടെ ഒഴുകുന്ന വൈഗൈ നദിയിലെത്തിക്കാനിട്ട പദ്ധതിയാണ് ഇന്നിപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാം എന്ന തലവേദനയായി മലയാളിയുടെ ഉറക്കം കെടുത്തുന്നത്.

1886
 ഒക്ടോബര്‍ 29ന് പെരിയാര്‍ പാട്ടക്കരാര്‍ പ്രകാരം പെരിയാര്‍ നദിയുടെ 155 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന 8000 ഏക്കര്‍ സ്ഥലത്തിന് പുറമെ അണക്കെട്ട് നിര്‍മ്മാണത്തിനായി 100 ഏക്കര്‍ സ്ഥലവും തിരുവിതാംകൂര്‍ രാജാവായിരുന്ന വിശാഖം തിരുനാള്‍ രാമവര്‍മ്മ അന്നത്തെ മദിരാശി സര്‍ക്കാറിന് പാട്ടമായി നല്‍കുകയാണുണ്ടായത്. കരാറുപ്രകാരം പാട്ടത്തുകയായി ഏക്കറിനു 5 രൂപയെന്ന കണക്കില്‍40,000 രൂപ വര്‍ഷം തോറും കേരളത്തിന് ലഭിക്കും . 50 വര്‍ഷം മാത്രം ആയുസ്സ് കണക്കാക്കിയിരുന്ന ‍ഡാമിന്റെ കരാര്‍ കാലയളവ് 999 വര്‍ഷമാണെന്നുള്ളതാണ് വിരോധാഭാസം. ആദ്യകരാര്‍ കഴിയുമ്പോള്‍ വേണമെങ്കില്‍ വീണ്ടുമൊരു 999 വര്‍ഷത്തേക്ക് കരാര്‍ പുതുക്കുന്നതിന് വിരോധമൊന്നും ഇല്ലെന്നുള്ള മറ്റൊരു മണ്ടത്തരവും കൂടെ കരാറിലുണ്ട്.
അണക്കെട്ടില്‍ ചോര്‍ച്ചയും മറ്റും വരാന്‍ തുടങ്ങിയതോടെയായിരിക്കണം അണക്കെട്ട് ദുര്‍ബ്ബലമാണെന്നും ജലനിരപ്പ് 136 അടിക്ക് മുകളില്‍ ഉയര്‍ത്താന്‍ പറ്റില്ലെന്നും പറഞ്ഞ് കേരളവും തമിഴ്നാടും തമ്മിലുള്ള നിയമ യുദ്ധങ്ങള്‍ ആരംഭിക്കുന്നത്. (ഇതിന് പിന്നില്‍ മറ്റെന്തെങ്കിലും രാഷ്ട്രീയം ഉണ്ടോയെന്നറിയില്ല.) ഡാം പൊട്ടിയാലും തമിഴ്നാട്ടിലേക്ക് വെള്ളമൊഴുകി അവര്‍ക്ക് അപകടം ഒന്നുമുണ്ടാകില്ല എന്നതുകൊണ്ട് കിട്ടുന്നിടത്തോളം കാലം വെള്ളം ഊറ്റാനാണ് തമിഴ്നാടിന്റെ പദ്ധതി. ഡാം പൊട്ടിയാല്‍ 35 കിലോമീറ്റര്‍ താഴെയുള്ള ഇടുക്കി ഡാം ആ വെള്ളം മുഴുവന്‍ താങ്ങിക്കോളും എന്നുള്ള മുടന്തന്‍ ന്യായങ്ങളും തമിഴ്നാട് സര്‍ക്കാര്‍ നിരത്തുന്നുണ്ട്. ഇടുക്കി ഡാം അല്ലാതെ തന്നെ നിറഞ്ഞുകവിയാറുണ്ടെന്നും മുല്ലപ്പെരിയാറിലെ വെള്ളം കൂടെ താങ്ങാന്‍ ഇടുക്കി ഡാമിന് ആകില്ലെന്നുമുള്ളത് പകല്‍ പോലെ വ്യക്തമായ കാര്യമാണ്. ഇനി അഥവാ ഇടുക്കി ഡാം ഈ വെള്ളം മുഴുവന്‍ താങ്ങിയാലും മുല്ലപ്പെരിയാറിനും ഇടുക്കി ഡാമിനും ഇടയില്‍ പെരിയാര്‍ തീരത്ത് താമസിക്കുന്ന പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന് ഒരു വിലയുമില്ലേ ?
ആയുസ്സെത്തിയ അണക്കെട്ടെങ്ങാനും പൊട്ടിയാലുള്ള അവസ്ഥയെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങിയാല്‍ അഞ്ചാറ് ജില്ലകളിലെ ജനങ്ങള്‍ക്ക് മനസ്സമാധാനത്തോടെ റോഡിലിറങ്ങാനും പറ്റില്ലവീട്ടിലിരിക്കാനും പറ്റില്ല. ഇടുക്കിയിലുള്ള ഒരു ബ്ലോഗ് സുഹൃത്ത് ഈയിടയ്ക്ക് എന്നോട് പറഞ്ഞു അദ്ദേഹം തെങ്ങ് കയറ്റം പഠിക്കാന്‍ പോകുകയാണെന്ന്. തെങ്ങ് കയറ്റം പഠിക്കുന്നത് നല്ലതാണ്. തെങ്ങുകയറ്റത്തൊഴിലാളി ക്ഷാമം നേരിടുന്ന ഇക്കാലത്ത് കുറച്ച് കാലം തേങ്ങയിടാന്‍ മറ്റാരേയും ആശ്രയിക്കേണ്ടി വരില്ല എന്നല്ലാതെഡാം പൊട്ടുന്ന സമയത്ത് തെങ്ങില്‍ക്കയറി രക്ഷപ്പെടാമെന്നൊന്നും ആരും കരുതേണ്ട. എറണാകുളത്ത് ഹൈക്കോര്‍ട്ട് കെട്ടിടത്തിന്റെ നാലാം നിലയില്‍ വരെ വെള്ളം കയറുമെന്നാണ് കണക്കാക്കപ്പെടുന്നത്. അപ്പോള്‍പ്പിന്നെ ഇടുക്കിയിലുള്ള തെങ്ങിന്റെ മണ്ടയില്‍ക്കയറി രക്ഷപെടാമെന്നുള്ളത് വ്യാമോഹം മാത്രമല്ലേ ?
അപകടം എന്തെങ്കിലും പിണഞ്ഞാല്‍ കണക്കുകള്‍ സൂചിപ്പിക്കുന്നതു്‌ ശരിയാണെങ്കില്‍ ഇടുക്കികോട്ടയം,പത്തനംതിട്ടഎറണാകുളംതൃശൂര്‍ ‍, ആലപ്പുഴ എന്നീ ജില്ലകളിലായി കുറഞ്ഞത് 40 ലക്ഷം ജനങ്ങളെങ്കിലും ചത്തൊടുങ്ങും. പണ്ഢിതനുംപാമരനുംപണമുള്ളവനുംപണമില്ലാത്തവനുംസിനിമാക്കാരനും,രാഷ്ട്രീയക്കാരനുംകേന്ദ്രത്തില്‍പ്പിടിയുള്ളവനുംപിടില്ലാത്തവനുംകുട്ടികളുംവലിയവരുമെല്ലാമടക്കമുള്ള ലക്ഷക്കണക്കിന് മനുഷ്യാത്മാക്കള്‍ വീട്ടിലുംറോട്ടിലുംപാടത്തുംപറമ്പിലുമൊക്കെയായി ചത്തുമലക്കും. കുറേയധികം പേര്‍ ആര്‍ക്കും ബുദ്ധിമൊട്ടൊന്നും ഉണ്ടാക്കാതെ അറബിക്കടലിന്റെ അഗാധതയില്‍ സമാധിയാകും. കന്നുകാലികള്‍ അടക്കമുള്ള മിണ്ടാപ്രാണികളുടെ കണക്കൊന്നും മുകളില്‍പ്പറഞ്ഞ 40ലക്ഷത്തില്‍ പെടുന്നില്ല.
കെട്ടിടങ്ങള്‍ക്കുള്ളിലും വാഹനങ്ങളിലുമൊക്കെയായി കുടുങ്ങിക്കിടക്കുന്ന ഇത്രയുമധികം ശവശരീരങ്ങള്‍ 24മണിക്കൂറിനകം കണ്ടെടുത്ത് ശരിയാംവണ്ണം മറവുചെയ്തില്ലെങ്കില്‍ ‍, ജീവനോടെ അവശേഷിക്കുന്ന ബാക്കിയുള്ള മനുഷ്യജന്മങ്ങള്‍ പകര്‍ച്ചവ്യാധികളുംമറ്റ് രോഗങ്ങളും പിടിച്ചു്‌ നരകിച്ചു്‌ ചാകും. ഇക്കൂട്ടത്തില്‍ മുല്ലപ്പെരിയാറിന്റെ പേരില്‍ പടനയിക്കുന്ന തമിഴനുംലക്ഷക്കണക്കിനുണ്ടാകും. നദീജലം നഷ്ടമായതുകൊണ്ട് തേനിമദുരദിണ്ടിക്കല്‍ ‍, രാമനാഥപുരം എന്നിങ്ങനെ കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന പതിനായിരക്കണക്കിന് തമിഴ് മക്കള്‍ വരള്‍ച്ചയും പട്ടിണിയും കൊണ്ട് വലയും. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട സമയത്ത് സര്‍ദാര്‍ജിമാര്‍ക്ക് നേരെ പൊതുജനം ആക്രമണം അഴിച്ചുവിട്ടതുപൊലെ കണ്‍‌മുന്നില്‍ വന്നുപെടുന്ന തമിഴന്മാരോട് മലയാളികള്‍ വികാരപ്രകടനം വല്ലതും നടത്തുകയും അതേ നാണയത്തില്‍ തമിഴ് മക്കള്‍ പ്രതികരിക്കുകയും ചെയ്താല്‍ ഒരു വംശീയകലാപംതന്നെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ടെന്ന് വരും.
ഇതെല്ലാം കഴിഞ്ഞിട്ടും അവശേഷിക്കുന്ന മലയാളിയുംതമിഴനുംഈ ദാരുണസംഭവത്തിന്റെ പഴി അങ്ങോട്ടും ഇങ്ങോട്ടുംചാരിവീണ്ടും കാലം കഴിക്കും. ഒരു രാജാവിന് പറ്റിയ അബദ്ധം നാളിത്ര കഴിഞ്ഞിട്ടും തിരുത്താനാകാതെ പ്രജകളെ പരിപാലിക്കുന്നെന്ന പേരില്‍ നികുതിപ്പണം തിന്നുകുടിച്ച് സുഖിച്ച് കഴിഞ്ഞുപോകുന്ന മന്ത്രിമാരേയും അവരുടെ പിണിയാളുകളേയും നാമൊക്കെ പിന്നെയും പിന്നെയും വന്‍ ഭൂരിപക്ഷത്തിന് തിരഞ്ഞെടുത്ത് തലസ്ഥാനത്തേക്കും കേന്ദ്രത്തിലേക്കും അയച്ചുകൊണ്ടിരിക്കും. ആ രാഷ്ടീയവിഷജീവികളൊക്കെയും ഇടതുംവലതുംകളിച്ചു്‌വീണ്ടും വീണ്ടുംമാറി മാറി മലയാളസമൂഹത്തെയൊന്നാകെ കൊള്ളയടിക്കും.

1979
 ആഗസ്റ്റ് 11ന് കനത്ത മഴയില്‍ ഗുജറാത്തിലെ മോര്‍വി ഡാം തകര്‍ന്നപ്പോള്‍ ഉണ്ടായതാണ് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ഡാം ദുരന്തം. 20 മിനിറ്റിനകം 15,000ത്തോളം ജനങ്ങളാണ് അന്ന് മോര്‍വി പട്ടണത്തില്‍ മണ്ണോട് ചേര്‍ന്നത്.
രണ്ടാഴ്ച്ച മുന്‍പ് അതിശക്തമായ മഴകാരണം തമിഴ്നാട്ടിലെ ആളിയാര്‍ ഡാം തുറന്ന് വിട്ടപ്പോള്‍ പാലക്കാട്ടെ മൂലത്തറ റെഗുലേറ്റര്‍ തകര്‍ന്ന് വിലപ്പെട്ട മനുഷ്യജീവനൊപ്പം 50 കോടിയില്‍പ്പരം രൂപയുടെ നാശന‍ഷ്ടങ്ങളാണുണ്ടായത്.

2006
 ആഗസ്റ്റില്‍ കനത്തമഴകാരണം രാജസ്ഥാനിലെ ബജാജ് സാഗര്‍ ഡാമിലെ അധിക ജലം തുറന്ന് വിട്ടപ്പോള്‍ ഉണ്ടായ ദുരന്തത്തിന്റെ ബാക്കിപത്രങ്ങള്‍ കുറേനാളുകള്‍ക്ക് ശേഷമാണെങ്കിലും നേരില്‍ കാണാന്‍ കഴിഞ്ഞിട്ടുള്ള ഒരാളാണ് ഞാന്‍. അവിടെ പലയിടത്തും വെള്ളം ഇരച്ചുകയറിയതു്‌ രാത്രിയായതുകൊണ്ടു്‌ ഗ്രാമവാസികളില്‍ പലരും ഉറക്കത്തില്‍ത്തന്നെ മുങ്ങിമരിച്ചു. നൂറുകണക്കിനു്‌ കന്നുകാലികളും,മിണ്ടാപ്രാണികളും ചത്തൊടുങ്ങി. ഭൂപ്രകൃതിയിലുള്ള പ്രത്യേകത കാരണം മാസങ്ങളോളം ഈ വെള്ളം താഴ്ന്ന പ്രദേശങ്ങളില്‍ കെട്ടിക്കിടന്നു്‌ ബുദ്ധിമുട്ടുണ്ടാക്കി.തൊട്ടടുത്ത സംസ്ഥാനമായ ഗുജറാത്തിലും ഈ ഡാമില്‍ നിന്നൊഴുകിയ വെള്ളം ഒരുപാടു്‌ നാശങ്ങള്‍ വിതച്ചു. ഗുജറാത്തിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത മുന്‍സൈനികനും ഹെലിക്കോപ്റ്റര്‍ പൈലറ്റുമായ എന്റെ അമ്മാവന്‍ ക്യാപ്റ്റന്‍ മോഹന്റെ അടുക്കല്‍ നിന്ന് ആ ദുരന്തത്തിന്റെ മറ്റൊരു ഭീകരമുഖം മനസ്സിലാക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്.
ഇതൊക്കെക്കൊണ്ടാകാം 2 കൊല്ലത്തിലധികമായിഎന്നും മുല്ലപ്പെരിയാറിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ക്ക് ഞാന്‍ കാതോര്‍ക്കുന്നത് ഒരു ഉള്‍ക്കിടിലത്തോടെ മാത്രമാണ്.
മനുഷ്യത്ത്വം എന്നത് അധികാ‍രക്കസേരകളില്‍ ഇരിക്കുന്ന മഹാന്മാര്‍ക്കൊക്കെ നഷ്ടപ്പെട്ടുകഴിഞ്ഞോ ?അണക്കെട്ടിന്റെ ആയുസ്സിന്റെ 20 ഇരട്ടിയേക്കാളധികം കാലത്തേക്ക് അതില്‍ നിന്ന് അയല്‍ സംസ്ഥാനത്തിന് വെള്ളം കൊടുക്കാമെന്നുള്ള കരാറിന് കൂട്ടുനിന്ന രാജാവിനും, (രാജാവിനെ സായിപ്പ് നിര്‍ബന്ധിപ്പിച്ച് സമ്മതിപ്പിച്ചതാണെന്നുള്ളത് വിസ്മരിക്കുന്നില്ല.) ആ കരാര്‍പ്രകാരം ഇനിയും മുന്നോട്ട് പോയാല്‍ ലക്ഷക്കണക്കിന് പ്രജകള്‍ ചത്തടിയുമെന്ന് മനസ്സിലാക്കിയിട്ടും രാഷ്ട്രീയം കളിക്കുന്ന മന്ത്രിമാര്‍ക്കുംമനുഷ്യത്ത്വം തൊട്ട് തീണ്ടിയിട്ടില്ലേ ?
സംസ്ഥാനങ്ങളുടെ രണ്ടിന്റേയും കേസ് കോടതിയിലിട്ട് തട്ടിക്കളിക്കുന്ന സുപ്രീം കോടതി എന്ന് പറയുന്ന പരമോന്നത നീതിന്യായ വ്യവസ്ഥയ്ക്ക് പിന്നിലുള്ളത് മനുഷ്യന്മാര്‍ തന്നെയല്ല എന്നുണ്ടോ ഇതെന്താ പിടികിട്ടാപ്പുള്ളിയോതെളിവില്ലാതെ കിടക്കുന്ന കേസോ മറ്റോ ആണോ ഇങ്ങനെ നീട്ടിനീട്ടിക്കൊണ്ടുപോകാന്‍അടുത്ത ഹിയറിങ്ങ് ഇനി ജനുവരിയിലാണ് പോലും. രണ്ട് കൂട്ടര്‍ക്കും 9 ദിവസം വീ‍തം വേണമത്രേ കേസ് വാദിച്ച് തീര്‍ക്കാന്‍!
ഈ കേസ് തീര്‍പ്പാക്കാന്‍ എന്താണിത്ര കാലതാമസം ഇതിനേക്കാള്‍ വലിയ ഏത് കേസാണ് സുപ്രീം കോടതിയില്‍ അടിയന്തിരമായി തീരുമാനം കാത്തുകിടക്കുന്നത് എന്തോന്നാണ് ഇത്ര വാദിക്കാന്‍ ഡാമിലെ വെള്ളം കുറച്ച് ദിവസമെടുത്തിട്ടായാലുംആളപായമില്ലാത്ത രീതിയില്‍ ഒന്ന് തുറന്ന് വിട്ട് ഇപ്പോഴത്തെ അതിന്റെ ശോചനീയാവസ്ഥ മനസ്സിലാക്കാന്‍ സുപ്രീം കോടതിക്ക് ഒരു ശ്രമം നടത്തി നോക്കിക്കൂടെ ?ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപകടത്തിലാകുന്ന തരത്തിലുള്ള ഒരു കേസാകുമ്പോള്‍ കോടതി നേരിട്ടിടപെട്ട് അങ്ങനെ ചെയ്യുന്നതില്‍ എന്താണ് തെറ്റ് എന്ന് മാത്രമേ നിയമമറിയാത്ത സാധാരണക്കാരനായ എനിക്ക് ചിന്തിക്കാനാകുന്നുള്ളൂ.
പാച്ചു എന്ന ബ്ലോഗര്‍ മുല്ലപ്പെരിയാറിലേക്ക് നടത്തിയിട്ടുള്ള യാത്രയുടെ വിവരണങ്ങളും പടങ്ങളുമൊക്കെ ഓരോ മലയാളിയും ഈ അവസരത്തില്‍ കണ്ടിരിക്കേണ്ട ഒന്നാണ്. ഒറ്റയാള്‍പ്പട്ടാളമായി ഇംഗ്ലണ്ടിലെ തന്റെ സ്വത്ത് മുഴുവന്‍ വിറ്റ് പെറുക്കി മുല്ലപ്പെരിയാര്‍ ഡാമുണ്ടാക്കിയ ബെന്നി കുക്ക് എന്ന സായിപ്പിന്റെ കഥയൊക്കെ പാച്ചുവിന്റെ തന്നെ വാക്കുകളിലൂടെ അവിടെവായിക്കാം. 115 അടിക്ക് താഴെ അണക്കെട്ടിലെ വെള്ളം താഴ്ന്നാല്‍ മാത്രമേ പൊട്ടിപ്പൊളിഞ്ഞ അണക്കെട്ടിന്റെ ശരിയായ രൂപം വെളിയില്‍ വരൂ. അതാരും കാണാതിരിക്കാന്‍ തമിഴ്നാട് പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും പല ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും പാച്ചു ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. കൂട്ടത്തില്‍ ഷേര്‍ഷയുടെ ഈ പോസ്റ്റും വായിക്കൂ.
ഡാം പരിസരത്തെങ്ങാനും റിക്‍ടര്‍ സ്കെയില്‍ സൂചിക 6 ലേക്ക് എത്തുന്ന രീതിയിലുള്ള ഒരു ഭൂചലനമോ മറ്റോ ഉണ്ടായാല്‍ എല്ലാം അതോടെ തീരും. കേന്ദ്രജലകമ്മീഷന്റെ ചട്ടപ്രകാരംഡാമില്‍ ഉണ്ടാകുന്ന ചോര്‍ച്ചകളും മാറ്റങ്ങളും നിരീക്ഷിക്കുകയും അപകട സാദ്ധ്യത കണ്ടാല്‍ കേരള സര്‍ക്കാരിനേയും ജനങ്ങളേയും വിവരമറിയിക്കേണ്ടതും തമിഴ്നാട് സര്‍ക്കാരാണ്. കേസും കൂട്ടവുമായി കേരളത്തിനെതിരെ ശത്രുതാമനോഭാവത്തോടെ നില്‍ക്കുന്ന അവര്‍ അക്കാര്യത്തില്‍ എത്രത്തോളം ശുഷ്ക്കാന്തി കാണിക്കുമെന്ന് കണ്ടുതന്നെ അറിയണം.
എമര്‍ജന്‍സി ആക്‍ഷന്‍ പ്ലാന്‍ (E.A.P.)എന്ന അറ്റ കൈയ്യെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അണക്കെട്ട് പൊട്ടിയാല്‍ പ്രധാനമായും ചെയ്യാനുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് ഇപ്പറഞ്ഞ ആക്‍ഷന്‍ പ്ലാന്‍. എന്തൊക്കെ പ്ലാന്‍ ചെയ്താലും എത്രയൊക്കെ നടപ്പിലാക്കാന്‍ പറ്റും ഈ മലവെള്ളപ്പാച്ചിലിനിടയില്‍ ?! എത്രപേരുടെ ജീവനും സ്വത്തും രക്ഷിക്കാനാകും പ്രളയജലം പൊങ്ങിപ്പൊങ്ങി വരുന്നതിനിടയ്ക്ക് തിക്കിനും തിരക്കിനുമിടയില്‍ എല്ലാം വെള്ളത്തില്‍ വരച്ച വര മാത്രമേ ആകൂ.
കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് ദൈവത്തിനല്ലാതെ മറ്റാര്‍ക്കും കേരളത്തെ രക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അങ്ങേര്‍ക്ക് വേണമെങ്കില്‍ രക്ഷിക്കട്ടെ. അങ്ങേരുടെ സ്വന്തം നാടല്ലേ എന്നതാണ് അവസ്ഥ !
ഒരപകടവും സംഭവിക്കരുതേ എന്ന് പ്രാര്‍ത്ഥിക്കുന്ന സമയത്തുംഅഥവാ അങ്ങനെയെന്തെങ്കിലും സംഭവിച്ചാല്‍ത്തന്നെ ഞാന്‍ എന്റെ കുടുംബത്തിന്റെ കൂടെ നാട്ടിലുള്ളപ്പോള്‍ മാത്രം അത് സംഭവിച്ചാല്‍ മതിയെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്തുവന്നാലും ഒരുമിച്ച് നേരിടാമല്ലോ അതല്‍പ്പം സ്വാര്‍ത്ഥതയാകാം,പക്ഷെ എനിക്കങ്ങനെ ചിന്തിക്കാനും പ്രാര്‍ത്ഥിക്കാനുമേ ഈയവസരത്തില്‍ ആകുന്നുള്ളൂ. ക്ഷമിക്കുക.
പ്രാര്‍ത്ഥിക്കാനല്ലാതെ നമ്മള്‍ ജനത്തിന് എന്താണ് ചെയ്യാനാകുക തമിഴനെ ആക്രമിച്ച് കീഴടക്കി ഡാം തുറന്ന് വിട്ട് ജയിലില്‍ പോകണോ അതോ കോടതി വിധി വരുന്നതുവരെ പ്രാണഭയത്തോടെ ജീവിക്കണോ ?അതുമല്ലെങ്കില്‍ ഇതുപോലെ വാക്കുകളിലൂടെ സ്വന്തം ദൈന്യത പ്രകടിപ്പിച്ചാല്‍ മതിയോ ?
ചിലപ്പോള്‍ തോന്നും ഇങ്ങനെ പേടിച്ച് പേടിച്ച് ജീവനും സ്വത്തിനും ഒരുറപ്പുമില്ലാതെ ജീവിക്കുന്നതിലും ഭേദം വല്ല തീവ്രവാദിയോ മറ്റോ ആയാല്‍ മതിയായിരുന്നെന്ന്. നൂറുകണക്കിന് ആളെ കൊന്നൊടുക്കിയ വിദേശ തീവ്രവാദിക്ക് 31 കോടി ചിലവില്‍ താമസവുംഭക്ഷണവുംപാതുകാപ്പുംവക്കീലുംവിളിപ്പുറത്ത് വൈദ്യസഹായവുമെല്ലാം കൊടുക്കുന്ന രാജ്യത്ത്ഒരക്രമവും കാണിക്കാതെ നിയമം അനുശാസിക്കുന്നതുപോലെ മാന്യമായി ജീവിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് നേരാംവണ്ണം ഭക്ഷണവും വെള്ളവും വെളിച്ചവും ജീവസുരക്ഷയും ഒന്നുമില്ല.
ഒന്ന് മാത്രം മനസ്സിലാക്കുക. രാഷ്ട്രീയവും കോടതിയുമൊക്കെ കളിച്ച് കളിച്ച് എന്തെങ്കിലും കുഴപ്പങ്ങള്‍ വരുത്തിവെക്കാനാണ് അധികാരി വര്‍ഗ്ഗത്തിന്റെ ഭാവമെങ്കില്‍ ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഒരു ദുരന്തത്തിനവര്‍ സമാധാനം പറയേണ്ടി വരും. അവരിലൊന്നിനെപ്പോലും റോഡിലിറങ്ങി നടക്കാന്‍ ബാക്കി വരുന്ന കേരളജനത അനുവദിച്ചെന്ന് വരില്ല. പേപ്പട്ടികളെ നേരിടുന്ന ലാഘവത്തോടെ തെരുവില്‍ ജനങ്ങളവരെ കല്ലെറിഞ്ഞുവീഴ്ത്തും. ഉറ്റവനും ഉടയവനും നഷ്ടപ്പെട്ട് മനസ്സിന്റെ സമനില തെറ്റി നില്‍ക്കേണ്ടി വന്നേക്കാവുന്ന ലക്ഷക്കണക്കിന് ജനങ്ങളുടെ വികാരത്തിന് മാത്രം വിലപറയരുത്



പൊതു താത്പര്യാര്‍ത്ഥം: ഈ ലേഖനം ഞാന്‍ എഴുതിയതല്ല. കടപ്പാട്: പ്രചരിക്കുന്ന ഒരു ഇ- മെയില്‍

Saturday, April 16, 2011

The Laughter Challenge

Short form George Bush=George and Condaliza Rice=Condi.) 




George & Condi
George: Condi! Nice to see you. What's happening?

Condi: Sir, I have the report here about the new leader of China.

George: Great. Lay it on me.

Condi: Hu is the new leader of China.

George: That's what I want to know.

Condi: That's what I'm telling you.

George: That's what I'm asking you. Who is the new leader of
China?

Condi: Yes.

George: I mean the fellow's name.

Condi: Hu.

George: The guy in China.

Condi: Hu.

George: The new leader of China.

Condi: Hu.

George: The main man in China!

Condi: Hu is leading China.

George: Now whaddya' asking me for?

Condi: I'm telling you, Hu is leading China.

George: Well, I'm asking you. Who is leading China?

Condi: That's the man's name.

George: That's who's name?

Condi: Yes.

George: Will you, or will you not, tell me the name of the new leader of China?

Condi: Yes, sir.

George: Yassir? Yassir Arafat is in China? I thought he's dead in the Middle East.

Condi: That's correct.

George: Then who is in China?

Condi: Yes, sir.

George: Yassir is in China?

Condi: No, sir.

George: Then who is?

Condi: Yes, sir.

George: Yassir?

Condi: No, sir.

George: Look Condi. I need to know the name of the new leader of China. Get
me the Secretary General of the U.N. on the phone.

Condi: Kofi?

George: No, thanks.

Condi: You want Kofi?

George: No.

Condi: You don't want Kofi.

George: No. But now that you mention it, I could use a glass of milk. And then get me the U.N.

Condi: Yes, sir.

George: Not Yassir! The guy at the U.N.

Condi: Kofi?

George: Milk! Will you please make the call?

Condi: And call who?

George: Who is the guy at the U.N?

Condi: Hu is the guy in China.

George: Will you stay out of China?!

Condi: Yes, sir.

George: And stay out of the Middle East! Just get me the guy at the U.N.

Condi: Kofi.

George: All right! With cream and two sugars. Now get on the phone 





Courtesy: An old forward email; author unknown

Ebooks - Read 1.8 million Books in your mobile for FREE

Ebook formats are specifically designed for dedicated Ebook reader hardware. In US and Europe Ebooks are catching the market very fast, it is expected that it is going to be a replacement of printed books.

Quickly, An Ebook is very similiar to Printed Book. Sony Reader, Amazon Kindle and Apple Ipad are the most popular Ebook readers. Ebook will be having feature like linked table of contents, bookmarking, recalling the page which you have read previous time, line space customization, background customization, in built dictionary, etc etc.

Now the question is, can you read this with a software in your mobile?
Well, the answer is yes. I have spent nearly a fortnight searching many ebook readers for symbian mobiles. Many of them having their own file formats or just they are limited to .txt formats.

.EPUB, .Mobi, .PDF are the most common formats used.

Install the Ebook Reader in mobile.
Goto http://www.mobipocket.com/en/downloadsoft/productdetailsreader.asp and select your mobile os and download the mobi pocket reader.
This reader will support EPUB, Mobi, Text formats.

Now you can subscribe to or purchase the Ebooks from http://www.mobipocket.com

I know you will be interested to get books for free.
Goto http://www.archive.org A google initiative which provides 1.8 million books free.
Search for the books with key words and download .mobi (Kindle) file to your mobile.
Open the Ebook reader and start reading!

The magazines which comes with video clips and multimedia may not be compatible with your mobiles.

Please let me know your experience.


The online Etiquette

After a brief period of twitter and facebook experience, I thought I should share and discuss the usage, do and donts of online social networking. I humbly disclaim upfront that this is not a generalized article nor a guideline. This just an effort to share and invoke a productive discussion on what are the things to and what are things that to be avoided.

Instant Messaging and Chatrooms
Once the IM and Chatrooms were the most attended online activity. Followed by the high rate of abuse and identity theft lead to a downtime of this platform. Many of the popular providers stopped the service as well. The mobile version of the IM are now very common in India.

Friendship Platforms
Currently, the online media is very powerful that it can easily spread information among the users all over world and the users are engaged in discussion/criticism and arguments over a variety of subjects.

Online friendship platforms like Facebook, Orkut, Hi5, etc are catching the widespread attention among the users. In this platform mostly the known users are connected and really helpful in connecting with school/college mates, professional associates, etc. The group feature will help to promote an stuffs/events of common interests.

blog
Blog are really helping to share the information on Experience, Literature works, writings, scribblings, experiences etc where the communication is limited. Even though the comment features are available, it can be set to certain privacy settings which will prevent unsolicited/irrelevant comment postings.

Micro Blogs
Micro blogs are the grapevine in the current online scenario where users are limited to post with in a specified maximum characters, mostly up to one short message character limits. Twitter is a popular micro blogging service. Micro blogs are very much popular because of the possibility of interacting with famous personalities and celebrities and the convenience to post the current thoughts running in your mind instantly. There are other micro blogs like digg are also getting widespread attention.

Advantages of Online Communities
Online communities helps the user to improve their inter personal skills, knowledge on a subject matter, getting new relation ships etc.
Briefly, we can list some of the advantages as the following: (not limited to:)


  1. A knowledge sharing platform
  2. Recreation
  3. Discussion Platform and News source
  4. Friendship & Time pass
  5. Networking (This is one of the main reasons, which can help business men finding clients, jobless to find new job prospects etc)


Disadvantages of Online Communities
Just like any other stuff, this media also have several disadvantages. Users are more exposed of their personal details and this can lead to the potential problems of mis utilization of identity, Spam, financial loss (with the provided details, one can hack bank accounts), Unsolicited marketing activity etc.

Some tips for a Safe online Entertainment

To avoid the above mentioned issues, it would be nice to follow some of the advices given by the legal authorities and visionaries.


  •  Keep your account password very safe with strongest Password.
  • Never share your personal details to anyone you don't know personally
  • Never share your's and other's photographs, that may lead to miss use in a variety of ways
  • Never share your date of birth. You may share the Birth date and Month but never give anyone a chance to know the full date of birth. Most of the banks use this information as a security answer. This may open a potential problem of theft.
  •  Never engage in any financial dealings with anyone in the networking sites unless you know them personally.
  •  When you are working with groups, always inquire about the members, their motives etc before joining hands with them
  •  Social Networking is not a place where you can get personal issues sort out. You may consult with your known friends/family/relatives to get this done
  •  Never share your official/Professional contact details (Office/Business Emails, Telephone numbers, etc) over the networking platforms - It may invite potential issues of spam
  •  Always change the passwords frequently. The more you are known to others, the more chance arise to get your password guessable.
  •  Never put photos of your vehicle which showing the Registration Numbers
  •  Never engage in any activity in the networking sites which can not be shared with your close relatives/spouse/parents. Your activities and the people whom you are connected should be known to your close friends/spouse/parents. This will help you to prevent unintended experiences.
  •  Promote these points among your pals and encourage them to follow.
  •  Never use abusive words when you post your thoughts, writings, comments etc. All of these activities are for amusement, not for abuse.


If you found any points missing, or incorrect please share your thoughts. Also feel free to share these information and promote it.

(C)Copyleft as per the relevant laws and permission granted to copy the verbatim provided this notice should be preserved.

Friday, April 8, 2011

രാഷ്ട്രീയ വാരഫലം: ഏപ്രില്‍. അണ്ണന്‍ വഴികാട്ടി... അച്ചു കരയുമോ...?

തെരഞ്ഞെടുപ്പ് ചൂടു പിടിക്കുകയാണ്. ചാണ്ടിയുദെ കുഞ്ഞാലിയെ പിണങ്ങിയ നേതാവും ശശിയെ പുണ്യാളനും ഹോക്കികളിക്കുകയായിരുന്നു. രാജ്യം മറന്ന ഈ കളി, ഇപ്പൊള്‍ സമാധാനത്തോടെ കളിക്കാന്‍ ഇവര്‍ക്കു മാത്രമേ പറ്റൂ. ജനങ്ങളെ ഭരിക്കുന്ന ഇവരുടെ അഹങ്കാരം നമ്മള്‍ എല്ലാ വാര്‍ത്തകളിലും കാണുന്നതല്ലെ!
കഴിഞ്ഞ അഞ്ച് വര്‍ഷം കേരളത്തില്‍ ഒരു സംഘവും, ഭാരതമൊട്ടാകെ മറ്റൊരു സംഘവും കൊള്ളനടത്തി.

ആ, ഇനിയാണു നിങ്ങളുടെ ഊഴം. ആരാണു വലിയ കൊള്ള നടത്തിയതെന്നു നിങ്ങള്‍ക്ക് തോന്നുന്നത് അവരെ തെരഞ്ഞെടുക്കാം. പകരം നിങ്ങള്‍ക്ക് പോക്കറ്റ് നിറക്കുന്ന വെളുത്ത ചിരിയും, എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമായ ആത്മഹത്യ കുറിപ്പും കിട്ടും.(ഫോട്ടോ കാര്‍ഡ് , റേഷന്‍ കാര്‍ഡ് എന്നിവ നിര്‍ബന്ധം).
ചാണ്ടി, അച്ചു, അന്തോണി ത്രയം കയ്യടക്കിയ മീഡിയ തിരിച്ചു പിടിച്ചുകൊണ്ടാണു അരാഷ്ട്രീയ വാദികളുടെ വരവ്.
തലക്കെട്ടു തകര്‍ത്തു: എന്‍റെ നേതാവ് കള്ളനാണ്, (കള്ളന് കഞ്ഞി വെച്ചവനാണ്)


ഇന്ത്യയെന്നോ ജനങ്ങളെന്നോ പ്രസംഗിക്കുന്നതിന് പകരം, ഞാന്‍, എന്‍റെ പാര്‍ട്ടി എന്നു പ്രസംഗിക്കുന്ന ഈ കള്ളന്‍മാരെ യുവതലമുറ തിരസ്കരിച്ചത് പെട്ടെന്നാണ്. അണ്ണന്‍ ഭക്ഷണം കഴിക്കാതെ സമരം തുടങ്ങിയപ്പൊ യുവതലമുറ ആരാധിക്കുന്ന സാമൂഹ്യ, വിദ്യാഭ്യാസ വിനോദ മേഖലകളിലെ എല്ലാ പ്രധാനികളും പിന്തുണച്ചു.

ഇതിനു ശേഷം കണ്ടത് അടിയന്തരാവസ്ഥക്ക് ശേഷം കണ്ട ഏറ്റവും വലിയ ജനകീയ മുന്നേറ്റമായിരുന്നു.
കാര്യം ഇങ്ങനെയെത്തിയപ്പൊ, കള്ളത്രയം മാധ്യമങ്ങളെ ആക്രമിക്കുന്ന പതിവു പരിപാടി തുടങ്ങി. ഒരാളെ കയ്യേറ്റം ചെയ്തു. പൊതുവായി ക്വട്ടേഷന്‍ കാരെന്ന് വിളിച്ചപ്പൊ, നടപടി പൂര്‍ത്തിയായി.
വാരഫലം: സാധാരണക്കാരുടെ വില വര്‍ദ്ധിക്കും. നേതാക്കളുടെ വില കുറയും. ശുഭം.

മൊബൈലില്‍ പ്രസിദ്ധീകരിച്ചത്.

Wednesday, April 6, 2011

അടിമ

ഇനിയും പൂക്കാത്ത എന്‍റെ പ്രണയത്തിലെ നായികക്ക് സ്നേഹപൂര്‍വം...

നിന്‍കിളികൊഞ്ചലിന്‍ നിവൃതിയിലിന്നു ഞാന്‍ കണ്ണീര്‍മഴയിലും പുഞ്ചിരിക്കാം...
നിന്‍ ചെറുചിരിയുടെ ലാവണ്യ ചാരുതയില്‍ കാലങ്ങളോളം ഞാന്‍ കാത്തുനില്‍ക്കാം...
നിന്‍ കാലടിയേറ്റപാതകളില്‍ ഞാന്‍ തീര്‍ത്ഥാടനം ചെയ്ത് പുണ്യമേല്‍ക്കാം...
നിന്‍മിഴിമുനയേറ്റ് ജീവന്‍ തുടിക്കുന്ന ചിത്ര ശലഭങ്ങളെ നെഞ്ചിലേറ്റാം...

പൂര്‍ണ്ണമായും മൊബൈലില്‍ പ്രസിദ്ധീകരിച്ചത്...

Tuesday, March 8, 2011

രാഷ്ട്രീയ വാരഫലം. - മാര്‍ച്ച്‌

തെരഞ്ഞെടുപ്പു സ്പെഷ്യല്‍..

തലക്കെട്ട്‌ കണ്ടോ? കണ്ടിട്ടെന്താ..? ചന്തയില്‍ പോയാല്‍, എളവനും വെള്ളരിയും തെരഞ്ഞെടുക്കാം... ഇവിടെ എന്തോന്ന് തെരഞ്ഞെടുക്കാന..? കുറെ കടല്‍ കിഴവന്മാര്‍.. അതിലെ ഒന്നിനും കൊള്ളാത്തവന്മാരില്‍ ഒരുത്തനെ തെരഞ്ഞെടുക്കാം... തമ്മിലടിയും തെറിവിളിയും മുണ്ടുപോക്കലും ഒക്കെയായി പിന്നെ അവര്‍ കൂട്ടത്തിലെ തിരു മണ്ടനെ രാജാവാകും... ഇതാണ് മൊത്തത്തിലുള്ള ഭാവി...

ഒരു പക്ഷത്തില്‍ മാത്രം ഒരു കുട്ടിയുണ്ട് ഗോദയില്‍... പക്ഷെ ഗോദയില്‍ ഇറങ്ങുന്നതിനു മുന്‍പേ കുട്ടിയെ ഒരു വടി കാണിച്ചു വടിയാക്കി, കണ്ട എതിര്‍പക്ഷ കാരണവര് വെറുതെ ഇരിക്കുമോ...? അങ്ങേരും പഴയ കാഞ്ഞിരവടി എടുത്തു മിനുക്കി.. കുട്ടിക്ക് ഗോദയില്‍ ഇരങ്ങണമോ എന്ന് ശങ്ക... ഇനി ഒരു കുഞ്ഞിന്റെ കഥയും ഉണ്ട്... കണ്ണടച്ചും കണ്ണ് തുറന്നും പാല് (അതോ റബ്ബര്‍ പാലോ) കുടിച്ച കുഞ്ഞിനു ഇപ്പൊ ഭയങ്കര ഡിമാണ്ട് ആണ്. എന്തായാലും കിങ്ങിനിക്കുട്ടന്റെ കൂടുകാര്‍ ചില്ലപോ, എന്തേലും പറഞ്ഞു മയക്കി കുഞ്ഞിനേയും കൂടുകരെയും പിടിച്ചേക്കും...

കേരളത്തിന്‌ ദേശീയ പക്ഷി, മൃഗ, പൂവാദികള്‍ ഉണ്ട്... എന്നാല്‍ പൂക്കാരന് മാത്രം ഒരു രക്ഷയുമില്ല... കേരളത്തില്‍ വന്‍ പൂകൃഷി നടത്തി പൂ വില്പനയ്ക്ക് കളമോരുക്കാനാണ് ഇത്തവണ പ്ലാന്‍... ദൈവത്തിനോ പിശാചിണോ അറിയാം... ജനങ്ങള്‍ക്ക്‌ ഒന്നും അറിയില്ല, അറിയുകയുമില്ല.

ലോട്ടറി എന്നാല്‍ ഭാഗ്യം... ജനങ്ങള്‍ പണ്ടേ തെളിയിച്ചു, ഓണ്‍ലൈന്‍ ആയാലും ഓഫ്‌ലൈന്‍ ആയാലും തങ്ങള്‍ക്കു ഭാഗ്യം ഇല്ലായെന്ന്... കാരണവര്‍ക്കില്ലാത്ത ഭാഗ്യം ജനങ്ങള്‍ക്കുണ്ടാകുമോ..? ഏതായാലും കാരണവര്‍ക്ക്‌ 70 കഴിഞ്ഞാണ് ശുക്രന്‍ വരുന്നതെന്ന പണ്ട് ലേഖകന്റെ ഗുരു പറഞ്ഞത് ഫലിച്ചു... സ്വര്‍ഗത്തില്‍, മുഖ്യമന്ത്രി ആയിരിക്കുമ്പോ ചെന്നാല്‍ വി.ഐ.പി ക്ലാസ് കിടയ്ക്കുമോ?

ഇനി ഈ വാരം ജനങ്ങളുടെ സാമാന്യ ഫലം നോക്കാം.
മന:സമാധാനം കുറയും... കര്‍ണ്ണ-നേത്ര രോഗങ്ങള്‍ ഉണ്ടാകാം. ബിവേരെജ് ല്‍ പോകാത്തവര്‍ക്കും ക്യു നില്‍കാന്‍ ഉടനെ സാധ്യത കാണുന്നു... അടുത്തകാലത്ത് കാണാതിരുന്നവരെ ചിരിച്ച മുഖത്തോടെ കാണാന്‍ സാധ്യത ഏറെ. ഇതൊക്കെ സാമാന്യ ഫലം.

പ്രിയ വായനക്കാരാ, നിയമങ്ങള്‍ നിര്‍മിക്കുകയോ, ജന നന്മയ്ക്കായി അവ ഉപയോഗിച്ച് പ്രൊജക്റ്റ്‌ കല്‍ തുടങ്ങുകയോ ആണോ നല്ല ഭരണ കര്‍ത്താവിന്റെ ഉത്തരവാദിത്വം..? അതെ എന്ന് തോന്നിയേക്കാം, അതുകൊണ്ട് പറയട്ടെ, നിയമങ്ങളോ പദ്ധതികളോ നടപ്പിലക്കുന്നവര്‍ അല്ലെ യഥാര്‍ഥ രാജ്യ-ജന സ്നേഹികള്‍..? ഇങ്ങനെയാണെങ്കില്‍ ഓരോ സ്ഥാനാര്‍ഥി (എന്തൊരു പേര്.. അവര്‍ക്ക് സ്ഥാനം മതി, അത് മാത്രം) യെയും അവരുടെ നേട്ടങ്ങള്‍ നടപ്പില്‍ വരുത്തിയതിന്റെ പേരില്‍ മാര്‍ക്കിട്ടു വോട്ട് ചെയ്താല്‍, വായനക്കാരാ നിങ്ങളുടെ ശനി ദശയുടെ കാഠിന്യം കുറയും...

Monday, February 21, 2011

How poor are we...???

Courtesy: Uma (She send this SMS)


Once a rich dad took his son to a village to show him what is poverty.
After the trip, when returning home, he asked his son about what he saw in that village.

Son replied—

We have one dog, they have four;
We have a small tank of water, they have a long river...

We have lamps, they have stars...
We have small piece of land, they have large fields...
we buy food, but they grow their food...

Listening to this dad became speechless...

The boy said "Thanks dad for showing me how poor we are..."

Life is all about how we see, interpret & accept things...

Monday, February 14, 2011

എന്താണ് സ്പെക്ട്രം അഴിമതി? ചില കുറിപ്പുകള്‍.

176000 കോടി രൂപയുടെ നഷ്ടം ഇന്ത്യയുടെ ഖജനാവിന് നഷ്ടം വരുത്തിയെന്ന സീ ഏ ജിയുടെ റിപ്പോര്‍ട്ട്‌ ആണ് സ്പെക്ട്രം അഴിമതി പുറത്തുവരാന്‍ കാരണം. എന്താണ് സ്പെക്ട്രം അഴിമതി? കുറെ മാസങ്ങളായി ഈ ചോദ്യത്തിന് ഉത്തരം തേടി ഇന്റര്‍നെറ്റ്‌ ല്‍ അലഞ്ഞു. ഒടുവില്‍ മേല്പറഞ്ഞ ഒറിജിനല്‍ സീ ഏ ജി റിപ്പോര്‍ട്ട്‌ എന്‍ ഡി ടിവി യുടെ സൈറ്റ് ല്‍ നിന്ന് ലഭിച്ചതിനു ശേഷമാണു ഇതേപറ്റി ഒരു ധാരണയുണ്ടായത്.

സ്പെക്ട്രം അഴിമതി യഥാര്‍ത്ഥത്തില്‍ സര്‍കാരിനു നഷ്ടം വരുത്തുകയാണ് ചെയ്ടത്. 176000 കോടി രൂപ ഒരു വ്യക്തിയും കൈപറ്റിയതായല്ല നിലവിലുള്ള കേസ്.

നമ്മള്‍ സ്ഥിരമായി വാര്‍ത്തകളില്‍ കേള്‍ക്കുന്ന ബിനാമി അഴിമതിയാണ് യഥാര്‍ത്ഥത്തില്‍ സ്പെക്ട്രം വിഷയത്തിലും നടന്നിരിക്കുന്നത്. ഒരാള്‍ മറ്റൊരാളിന്റെ പേരില്‍ ലൈസെന്‍സ് വാങ്ങുകയും എന്നിട്ട് അത് മറിച്ചു വിറ്റു കാശ് സമ്പാദിക്കുകയും ചെയ്യുക എന്ന ലളിതമായ ബിസിനസ്‌. ഈ അഴിമതിയെക്കുറിച്ച് പഠിക്കുമ്പോള്‍ ഏതൊരു അഭ്യസ്ത വിദ്യനും സ്വയം അപമാനം തോന്നും. നമ്മള്‍ നമ്മളെ സേവിക്കുവാന്‍ വേണ്ടി തെരഞ്ഞെടുത്ത ജനപ്രതിനിധികള്‍ എന്തൊക്കെയാണ് രാജ്യത്തിന്റെ പൊതു സ്വത്തുകള്‍ കൈകാര്യം ചെയ്യുന്നതിലൂടെ സമ്പാദിക്കുന്നത്..? അവര്‍ എല്ലാം തുച്ചമായ വിലക്ക് കോര്‍പറെറ്റ്കള്‍ക്ക് വില്‍ക്കുന്നു. ഈ കമ്പനികള്‍ വലിയ ലാഭം എടുക്കുകയും അത് വഴി നമ്മളെ തന്നെ കൊള്ളയടിക്കുകയും ചെയ്യുന്നു. നമ്മള്‍ നമ്മളെ കൊള്ളയടിക്കുന്നതിനായി തെരഞ്ഞെടുക്കുന്നതാണ് ഈ ജനപ്രതിനിധികളെ, കഷ്ടം!.

സ്പെക്ട്രം അഴിമതിയുടെ കണക്കുകളും പ്രധാന വിവരങ്ങളും

1. 2001 ലെ വിലക്ക് 2007 ല്‍ ലൈസെന്‍സ് കൊടുത്തു. ഇത് വഴി 53523[1] കോടിയുടെ നഷ്ടം.
2. പ്രധാന മന്ത്രി, നിയമകാര്യ മന്ത്രി, ധനകാര്യ സെക്രട്ടറി, ടെലികമ്യൂണിക്കേഷന്‍സ് വകുപ്പ് സെക്രട്ടറി, ധനകാര്യ പ്രതിനിധി എന്നിവരുടെ എതിര്‍പ്പിനെ അവഗണിച്ചു ലൈസെന്‍സ് നല്‍കി.
3. പല പ്രധാന തിയതികളും പെട്ടെന്ന് തീരുമാനിച്ചു. (അപേക്ഷ നല്‍കേണ്ട അവസാന തിയതി)
4. ആദ്യം വന്നവര്‍ക്ക് ആദ്യം കൊടുക്കുക എന്ന നിയമം മാറ്റി എഴുതി..
5. നിലവില്‍ 2ജി ലൈസെന്‍സ് ഉള്ള കമ്പനികള്‍ 2.75ജി വരെ നല്‍കുന്നുണ്ട്. അങ്ങനെ വരുമ്പോ 2ജി ഉം 3ജി യും വില താരതമ്യം ചെയ്യാം. ഇങ്ങനെ നോക്കിയാല്‍ ഡി.ഓ.ടി.ക്ക് 152038 കോടി രൂപ ലൈസെന്‍സ് ഫീ ആയി ലഭിക്കണം എന്നാല്‍ 12386 കോടി രൂപ മാത്രമാണ് ലഭിച്ചത്. നഷ്ടം - 139652 കോടി രൂപ.
6. അടീഷണല്‍ സ്പെക്ട്രം അനുവദിച്ചതില്‍ കൂടെ ഭീമമായ നഷ്ടം

ഇവയൊക്കെയാണ് ഈ അഴിമതിയുടെ പ്രധാന വിവരങ്ങള്‍. യഥാര്‍ത്ഥത്തില്‍ ഇത് വന്‍കിട കോര്‍പറേറ്റ് കമ്പനികള്‍ എല്ലാം വിദഗ്ധമായി പ്ലാന്‍ ചെയ്തു നടപ്പിലാക്കുകയായിരുന്നു. ഈ അഴിമതിമൂലം നഷ്ടം വന്നത് സാധാരണക്കാരായ നമുക്കാണ്. അന്വേഷണങ്ങളും നടപടികളും പുരോഗമിക്കുമ്പോഴും ഉണ്ടായ നഷ്ടം തിരിച്ചു പിടിക്കാന്‍ ഒരു മാര്‍ഗവും ഇല്ല. ഒരു രാജയെ ജയിലില്‍ അടച്ചാലും, ഈ അഴിമതി തീരുന്നില്ല. ജനങ്ങള്‍ക്ക്‌ പ്രയോജനമുള്ള തരത്തില്‍ ഈ കമ്പനികളില്‍ നിന്ന് നഷ്ടം വന്ന തുക കോടതി തിരിച്ചു പിടിക്കട്ടെ.

[1]. 5. നവംബര്‍ 2007. ല്‍ എസ് ടെല്‍ ലിമിറ്റഡ് എന്ന കമ്പനി പ്രധാന മന്ത്രിക്കു നല്‍കിയ കത്തില്‍, ലൈസെന്‍സ് തുകയായി 6000.കോടി നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. പിന്നീട് 27. ഡിസംബര്‍ 2007. ല്‍ ഈ തുക 13752 കോടിയായി വര്‍ധിപ്പിച്ചു.എന്നാല്‍ 8825 കോടി രൂപ മാത്രമേ വാങ്ങിയുള്ളൂ. ഇങ്ങനെ നോക്കുമ്പോഴാണ് ആകെ 157.ലൈസെന്‍സ് കളുടെ ആകെ തുകയായ 65909.കോടി രൂപയില്‍ ലഭിച്ച 12386 കോടി കുറച്ച തുകയായ 53523 കോടി നഷ്ടം ആയി കണക്കാക്കുന്നത്.

96. പേജ് ഉള്ള സീ.ഏ.ജി റിപ്പോര്‍ട്ട്‌ ഇല്‍ നിന്ന് മനസിലായ ഭാഗങ്ങളുടെ ഭാഗികമായ വിവരമാണ് ഇത്.

Thursday, February 3, 2011

Please Listen... This is for us... [A forwarded Message]

This is a Forwarded message.

Petrol in Pakistan Rs17 per litr
Malaysia Rs 18 per litr
In India it's Rs.65per litr

Why is there a difference within India itself? World Market CRUDE Oil is not


the reason for this. It's all Gain for private owners? As we are the
general public, or Common Man as R.K.Laxman wud hv said, we have to
raise our voice, let's raise thru Emails.

Forward this to all Indians who care.


IT HAS BEEN CALCULATED THAT IF EVERYONE DID NOT PURCHASE A DROP OF
PETROL FOR ONE DAY AND ALL AT THE SAME TIME, THE OIL COMPANIES WOULD
CHOKE ON THEIR STOCKPILES.

AT THE SAME TIME IT WOULD HIT THE ENTIRE INDUSTRY WITH A NET LOSS
OVER 4.6 BILLION DOLLARS WHICH AFFECTS THE BOTTOM LINES OF THE OIL
COMPANIES.
THEREFORE "
Feb.14 th" HAS BEEN FORMALLY DECLARED

"STICK IT UP THEIR BEHIND " DAY AND THE PEOPLE OF THIS NATION SHOULD
NOT BUY A SINGLE DROP OF PETROL THAT DAY.



THE ONLY WAY THIS CAN BE DONE IS IF YOU FORWARD THIS E-MAIL TO AS
MANY PEOPLE AS YOU CAN AND AS QUICKLY AS YOU CAN TO GET THE WORD
OUT. WAITING ON THE GOVERNMENT TO STEP IN AND CONTROL THE PRICES IS
NOT GOING TO HAPPEN. WHAT HAPPENED TO THE REDUCTION AND CONTROL
IN PRICES THAT THE ARAB NATIONS PROMISED TWO WEEKS AGO?

REMEMBER ONE THING, NOT ONLY IS THE PRICE OF PETROL GOING UP BUT
AT THE SAME TIME AIRLINES ARE FORCED TO RAISE THEIR PRICES,
TRUCKING COMPANIES ARE FORCED TO RAISE THEIR PRICES WHICH AFFECTS
PRICES ON EVERYTHING THAT IS SHIPPED. THINGS LIKE FOOD, CLOTHING,
BUILDING SUPPLIES MEDICAL SUPPLIES ETC. WHO PAYS IN THE END? WE
DO!


WE CAN MAKE A DIFFERENCE.IF THEY DON'T GET THE MESSAGE AFTER ONE
DAY, WE WILL DO IT AGAIN AND AGAIN. SO DO YOUR PART AND SPREAD THE
WORD. FORWARD THIS EMAIL TO EVERYONE YOU KNOW. MARK YOUR
CALENDARS AND MAKE* *

*Feb.* 14 th



A DAY THAT THE CITIZENS SAY
"ENOUGH IS ENOUGH"

We forward so many junk email to many of our friends, now let us do
it for some useful cause to cut down the price of the petrol .. ....

REMEMBER : *Feb * 14 th


Source: A forwarded Message.

Wednesday, February 2, 2011

കേരളത്തില്‍ ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍

ഷൊറണൂര്‍ ത്രാങ്ങാട്ടിരിയില്‍ ഇന്നലെ സംഭവിച്ച ദുരന്തത്തില്‍ പന്ത്രണ്ടു ജീവനുകളാണ് പൊലിഞ്ഞത്. ഉത്സവ സീസണ്‍ ആരംഭിച്ച വേളയില്‍ ഈ ദുരന്തം പല മുന്നറിയിപ്പും നല്‍കുന്നുണ്ട്. പ്രധാന ക്ഷേത്രങ്ങളിലെ ഉത്സവത്തോട് അനുബന്ധിച്ച് കരിമരുന്നു പ്രയോഗം കേരളത്തില്‍ സാധാരണയാണ്. എന്നാല്‍, അതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ ഭരണാധികാരികള്‍ വേണ്ടത്ര മുന്‍ കരുതലുകള്‍ എടുക്കുന്നില്ല എന്നതിന്റെ തെളിവാണ് ഈ അപകടം.

കേരളത്തില്‍ വെടിമരുന്നു അപകടം ഇത് ആദ്യമായല്ല നടക്കുന്നത്. അതീവ ജാഗ്രതയോടെ ഉപയോഗിക്കണ്ട രാസ പദാര്‍ത്ഥങ്ങളാണ് കരിമരുന്നു പ്രയോഗത്തിനായി ഉപയോഗപ്പെടുത്തുന്നത്. ഇവക്കു ഒരു ബോംബിനെക്കാള്‍ സ്പോടന ശേഷി ഉണ്ടാകും കാരണം, ശേഖരിച്ചിരിക്കുന്ന അളവ് വളരെ കൂടുതല്‍ അന്ന് എന്നതുകൊണ്ട്‌ തന്നെ. ഇത്തരത്തില്‍ വെടിമരുന്നു നിര്‍മാണ ശാലകള്‍ നടത്തുന്നതിന് മതിയായ നിയമ വ്യവസ്ഥകള്‍ ഉണ്ട്. എന്നാലും ഇത് നടപ്പില്‍ വരുത്തുന്നതിന് വകുപ്പുകളും ഭരണ തലവന്മാരും പരാജയപ്പെടുന്നു. എന്ത് കാര്യങ്ങളും പരാജയപ്പെടുന്നത് അതാതു കാര്യങ്ങളുമായി ബന്ധപ്പെട്ട വകുപ്പിന്റെ നേതൃ ഗുണ അപചയത്തില്‍ (Lack of Leadership) കൂടിയാണ്.

മേല്‍പ്പറഞ്ഞ അപകടം നടക്കുന്നതിനു ഒരാഴ്ച മുന്‍പ് സംഭവ സ്ഥലം സന്ദര്‍ശിച്ച റവന്യു ഉദ്യോഗസ്ഥരെക്കുറിച്ച് എങ്ങനെയാണ് വിശേഷിപ്പിക്കുക? ഇവരുടെ യഥാവിധി റിപ്പോര്‍ട്ട്‌ എത്തേണ്ട സ്ഥലത്ത് എത്തുകയും കൃത്യമായി നടപടികള്‍ എടുക്കുകയും ചെയ്തിരുന്നെങ്കില്‍, ഈ അപകടം ഒഴിവാക്കാമായിരുന്നു. പ്രധാനമായും താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങളാണ് ഇനിയെങ്കിലും വകുപ്പ് മേധാവികള്‍ പരിശോധിക്കേണ്ടത്.
1 സ്പോടന ശേഷിയുള്ള രാസവസ്തുക്കളുടെ ക്രയ വിക്രയങ്ങള്‍ ബോംബ്‌ നിര്‍മാണ വസ്തുക്കളുടെ കാര്യത്തില്‍ എന്നപോലെ നിയന്ത്രണത്തില്‍ വരുത്തുക.
2 ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ പൂര്‍ണമായും നിയമത്തിന്റെ കീഴില്‍ കൊണ്ട് വരിക
3 ലൈസെന്‍സ് നിര്‍ബന്ധമാക്കുകയും ഇങ്ങനെയുള്ള പ്രവര്‍ത്തകരെ സദാ നിരീക്ഷണ വിധേയമാക്കുകയും ചെയ്യുക.
4 ഏതു ക്ഷേത്രത്തിലോ ആരാധനാലയങ്ങളിലോ കരിമരുന്നു പ്രോയഗം നടത്തിയാലും, അവയുടെ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായും നിയമത്തിന്റെ കീഴില്‍ വരുത്തുകയും, അവരുടെ തന്നെ ചെലവില്‍ സുരക്ഷ സൌകര്യങ്ങള്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.
5 ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓരോ വ്യക്തിക്കും സുരക്ഷ മുന്കരുതലുകളെ പറ്റി ട്രെയിനിംഗ് നല്‍കുകയും ഇവര്‍ക്ക് ഓരോരുത്തര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുകയും ചെയ്യുക.
6 ഇങ്ങനെയുള്ള നിര്‍മാണശാലകളെ ഫയര്‍ ഫോഴ്സ്ന്‍റെ നിരീക്ഷണത്തില്‍ ആക്കുക.
7 മതിയായ സ്ഥല സൌകര്യങ്ങള്‍ ഇല്ലാത്ത ആരാധനാലയങ്ങളില്‍ കരിമരുന്നു പ്രയോഗം ഒഴിവാക്കുക

നമ്മുടെ രാജ്യത്ത് ഭരണ രംഗത്തും സര്‍ക്കാര്‍ വകുപ്പുകളിലും ജനപ്രതിനിധികളിലും കാണുന്ന നേതൃ പാടവത്തിന്റെ അപചയമാണ് ഈയ്യിടെയായി ഇങ്ങനെയുള്ള സംഭവങ്ങള്‍ ആവര്തിക്കപ്പെടുന്നതിന്റെ മുഖ്യ കാരണം. അഴിമതിയും വിലക്കുവാങ്ങലും വ്യാപകമാകുമ്പോള്‍ അജ്ഞരായ ജനങ്ങള്‍ ബാലിയാടുകളാകുന്നു. ഇനിവരുന്ന ഉദ്യോഗസ്ഥ തലമുറകളും പൊതുപ്രവര്‍ത്തകരും പുരോഗതിയുടെ പാതയില്‍ രാജ്യത്തെ നയിക്കുമെന്നും ജനങ്ങള്‍ക്ക്‌ സുരക്ഷ ഉറപ്പാക്കി അപകടങ്ങളെ മുന്‍കൂട്ടി കണ്ടു സുരക്ഷ നടപ്പാക്കുമെന്നും നമുക്ക് പ്രത്യാശിക്കാം.

New Units of Indian Rupee [A Popular Forward Mail; Author Unknown]

1. New units of Indian Rupee

Government of India has decided that the new units of money measurement are needed. Lacs & Crores no longer work ~ too many zero's to handle; we have to reckon with Lac crores, etc.
As part of globalisation, one unit which works best is $Bn . makes it easier for all to benchmark against their local systems
But for India another simpler system also emerges

New Units of Money

The huge amounts mentioned in the recent scams have an upside: they have given us convenient new units for communicating large figures:




New Indian Currency Units


1000 Crores = 1 Radia (10000000000 )

10 Radia = 1 Kalmadi (10000 Crores=100000000000)

10 Kalmadi = 1 Raja (1 lac Crores=1000000000000)

100 Raja = 1 Sonia (100000000000000)


This will make it easier for us to easier to comprehend and communicate large numbers. For example:

* Anil Ambani's new home in Pali Hill will cost Rs 4.5 Radias
* India’s total annual subsidy on kerosene is Rs 2 Kalmadis
* ONGC’s annual output is worth Rs 1.2 Rajas
* India’s loss in the 3G scam is approximately Rs 1.7 Rajas
* Poor Pramod Mahajan left behind only Rs 1.4 Radias
* Indian corrupted people money savings in Swiss Bank is more than Rs 1 Sonia

Monday, January 31, 2011

രാഷ്ട്രീയ വാരഫലം ജനുവരി അവസാന വാരം

കഴിഞ്ഞ ആഴ്ച കേരള-ദേശീയ രാഷ്ട്രീയ തലങ്ങളില്‍ വളരെ ജനശ്രദ്ധയാകര്‍ഷിച്ച സംഭവങ്ങളാണ് നടന്നത്.
വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ആരാണ് കൂടുതല്‍ പുറകോട്ടു പോകുക എന്ന ഒരു മത്സരം നടന്നത് പോലെ ആയിരുന്നു കോണ്‍ഗ്രസ് കമ്യുണിസ്റ്റ് കക്ഷികള്‍ നടത്തിയ പ്രകടനങ്ങള്‍.
കേന്ദ്രത്തില്‍ കോണ്ഗ്രസ് എക്കാലവും സുവര്‍ണ ലിപികളില്‍ തങ്ങളുടെ പേര് എഴുതിച്ചേര്‍ക്കുന്നതിനുള്ള അവസരം കളഞ്ഞു കുളിച്ചു. കാര്യം കള്ളപ്പണം തന്നെ. ചിലരുടെ കഷ്ടകാലം കൊണ്ട് തന്നെ ആകാം അസഞ്ഞേ പോലും മുക്കി വച്ച ആ ലിസ്റ്റ് ഗവണ്മെന്റ് നു ലഭിച്ചത്. പിന്നീട് ഈ വിവരം കൊടുത്ത വിദേശ എജെന്‍സി ക്ക് വരെ നാണക്കേടുണ്ടാക്കുന്ന വിധത്തില്‍ പ്രണബ് മുഖര്‍ജി പത്ര സമ്മേളനം നടത്തി. കള്ളപ്പണക്കാരുടെ പേര് പരസ്യപെടുത്തുന്നതിനു പരിമിതികള്‍ ഉണ്ടെന്നും അവരുടെ കാര്യത്തില്‍ നടപടി എടുക്കുന്നതിനും പരിമിതി ഉണ്ടെന്നും പറഞ്ഞ പ്രണബ് മുഖര്ജീ, ഒരു ചോദ്യം ഈ ജനങ്ങള്‍ ചോദിക്കുന്നത് താങ്കള്‍ കേള്‍ക്കുന്നില്ലേ?

* സര്‍ക്കാരിനു വരെ പരിമിതികള്‍ ഉണ്ടെങ്കില്‍ പിന്നെ ആരാണ് ഇവരെ നിയന്ത്രിക്കുക?
* നിയമങ്ങള്‍ നിര്‍മിച്ചു, അത് പരിരക്ഷിക്കുവാന്‍ കോടതിയെ അധികാരപ്പെടുത്തുകയും ചെയ്യേണ്ടുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് വളരെ കര്‍ശനമായി അത് ചെയ്യുന്നില്ല?
* പ്രകടനപത്രികയില്‍ നിറം പിടിപ്പിച്ച അക്ഷരങ്ങളില്‍ എഴുതിപിടിപ്പിച്ച വാഗ്ടനങ്ങളിലോന്നായ ഈ വിഷയത്തെക്കുറിച്ച് എന്തുകൊണ്ട് കഴിഞ്ഞ നാലുവര്‍ഷങ്ങളില്‍ പുതിയ നിയമ നിര്‍മാണം ഉണ്ടാക്കിയില്ല?
* ഈ പരിമിതികള്‍ ചൂണ്ടികാണിച്ചു കൊണ്ട് മുഖര്ജീ താങ്കള്‍ കള്ളപ്പണക്കാരെ പിന്തുണക്കുകയല്ലേ?

ഇന്ത്യയിലെ ജനങ്ങളെ എക്കാലവും പറ്റിക്കാന്‍ സാധിക്കുകയില്ല, അവര്‍ ഇപ്പോള്‍ തന്നെ എല്ലാം മനസ്സിലാക്കിയിട്ടുണ്ട്, പക്ഷെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടിയും അഴിമതിയുടെ കാര്യത്തില്‍ ഒറ്റക്കെട്ടാവുമ്പോള്‍ പാവം ജനങ്ങള്‍ക്കാണ് കണ്ടക:ശനി.

കേരളത്തില്‍ മാധ്യമ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശുക്രദശ തുടങ്ങി. ഭാഗ്യം വന്നത് കുഞ്ഞാലിക്കുട്ടി വഴി തന്നെ. ഇദ്ദേഹം ജനങ്ങള്‍ പാടെ മറന്ന ഐസ് ക്രീം പാര്‍ലര്‍ കേസ് എല്ലാവരേയും ഓര്‍മിപ്പിച്ചു. അവസരത്തിനൊത്തു ഉണര്‍ന്നു പ്രവര്‍ത്തിച്ച ഇന്ത്യ വിഷന്‍ നാല് മാസം കൊണ്ട് എല്ലാ വിദഗ്ധ തെളിവും സംഘടിപ്പിച്ച് കേസ് ശക്തിപെടുത്തുവാന്‍ ആവുന്നത് ചെയ്യുന്നുണ്ട്. പ്രഗല്‍ഭ ജ്യോത്സ്യനെ കണ്ടു തന്നെയായിരിക്കും ഇങ്ങനെയുള്ള കാര്യങ്ങള്‍ നേരത്തെ ഇന്ത്യ വിഷന്‍ അറിഞ്ഞു വിവരങ്ങള്‍ ശേഖരിച്ചത്. ഓടുന്ന പട്ടിക്കു ഒരു മുഴം മുന്‍പേ.. കൊള്ളാം..!!! മുസ്ലിം ലീഗ് നും കുഞ്ഞാലിക്കുട്ടിക്കും ഇനി രാഹു-കേതുക്കളുടെ അപഹാരം ആണ്... നാക്കിനെ ശ്രദ്ധിക്കുക.
കാര്യങ്ങള്‍ ഇത്രയൊക്കെ തുണച്ചിട്ടും കമ്യുണിസ്റ്റ് കാര്‍ നേരെയാകാത്തത് ആണ് ഈ ആഴ്ചത്തെ അത്ഭുത പ്രതിഭാസം. ലോട്ടറിയും സ്മാര്‍ട്ട്‌ സിറ്റിയും എല്ലാം അവര്‍ നശിപ്പിച്ചു, ഇനി കുഞ്ഞാലിക്കുട്ടി രാശി മാറാതിരുന്നാല്‍ വീണ്ടും അഞ്ചു വര്ഷം വെയില് കൊള്ളാതെ നടക്കാം...

ശുഭം...

നോട്ട്: ഇത് പൊതുവേ രാഷ്ട്രീയക്കാരെ പറ്റിയാണെങ്കിലും പൊതു ജനങ്ങള്‍ക്കാണ് കൂടുതല്‍ ബാധിക്കുക... പരിഹാരങ്ങള്‍ക്ക് നേരിട്ടു പാര്‍ട്ടിയെ സമീപിക്കുക. ദക്ഷിണ നിര്‍ബന്ധം.

വാല്‍ക്കഷണം: ഇതുവരെ ആറില്‍ നിന്ന ശനി, എങ്ങോട്ടോ പോയതിനാല്‍ ജട്ജിമാര്‍ക്ക് തീരെ നല്ല കാലമല്ല. അവര്‍ ഒളി ക്യാമറകളെയും സന്ദര്‍ശകരെയും പ്രത്യേകം ശ്രദ്ധിക്കുക. ചാരവശാല്‍ സ്ഥാനചലനം ഫലം!

Thursday, January 20, 2011

രാഷ്ട്രീയ വാരഫലം - ജനുവരി മൂന്നാം വാരം.

ഈ വാരം തുടങ്ങിയത് ഒരു വലിയ ആഘാതത്തിന്റെ തുടര്‍ച്ചയില്‍ ആയിരുന്നു. ശബരിമലയില്‍ ഫോറെസ്റ്റ് വകുപ്പും പോലീസ് വകുപ്പും ദേവസ്വവും തമ്മിലുള്ള കബഡി കളിയ്ക്കിടയില്‍ ജീവന്‍ നഷ്ടപെട്ടവരെ ഇനി നമുക്ക് ദു:ഖത്തോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ ഏറ്റവും വരുമാനമുള്ള ഒരു ദൈവമായ അയ്യപ്പന്‍റെ ആശ്രിതര്‍ (ദേവസ്വം) ഭക്തരുടെ സുരക്ഷയ്ക്ക് ഒന്നും ചെയ്തില്ല. എന്തിനാ പതിവ് തെട്ടിക്കുന്നെ എന്ന് വിച്ചരിചിട്ടുണ്ടാകും മേലാളന്മാര്‍. കേരളത്തില്‍ ഈ വര്‍ഷത്തെ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ്‌ അവിടെ പാഞ്ഞെത്തിയ രാഷ്ട്രീയകരില്‍ ഒരാള്‍ക്ക് തന്നെ കൊടുക്കണം, ഹോ! എന്തൊരു ഭാവാഭിനയം!

ജനങ്ങളുടെ കൈയില്‍ നിന്ന് ഫണ്ട്‌ പിരിച്ചു അവരെ ദ്രോഹിക്കാന്‍ കേരളം മൊത്തം റോഡ്‌ ബ്ലോക്ക്‌ ഉം ഉണ്ടാക്കി ഒരു നേതാവ് യാത്ര നടത്തുകയായിരുന്നു. അത് മുടങ്ങിക്കിട്ടി. ആശ്വാസം തല്കാലത്തെകാണ്. ഇതെഴുതുംബോഴേക്കും വീണ്ടും തുടങ്ങിയിട്ടുണ്ടാകും. ആ ദുരന്തത്തില്‍ ഞെട്ടിയിരിക്കുമ്പോള്‍ ചില ചാനെല്‍കള്‍ നടത്തുന്ന പ്രകടനം അതിലും വലിയ ദുരന്തം ആയി. രോഗികളെ നോക്കുകയും, അതിനുള്ള സന്നാഹങ്ങള്‍ ഒരുക്കുകയും വേണ്ട വണ്ടിപ്പെരിയാരിലെ ഡോക്ടര്‍ സുരേഷ് വലിയ തിരക്കിലായിരുന്നു. കാരണം, ഇന്ത്യ വിഷന്‍ തത്സമയമല്ലേ ഡോക്ടറുടെ റിപ്പോര്‍ട്ട്‌ കൊടുക്കുന്നത്. അഭ്യസ്ത വിദ്യരായ മലയാളികളെ ലജ്ജിക്കൂ..!

ലോട്ടറി കേസ് നമ്മുടെ മുഖ്യന് വല്യ പെരുണ്ടാക്കികൊടുത്തു. എന്തിനാണ് ഇവര്‍ സി ബി ഐ എന്ന് കേള്‍ക്കുമ്പോള്‍ ഞെട്ടുന്നത്. സത്യസന്ധമായി കാര്യങ്ങള്‍ ചെയ്യുമ്പോള്‍, എന്തിനു അന്വേഷണത്തെ ഭയപ്പെടണം.? അച്ചുവേട്ടന്‍ സി ബി ഐ അന്വേഷണം വേണമെന്ന് പറഞ്ഞതിന് പാര്‍ടിയില്‍ നിന്ന് പുറത്താക്കാന്‍ വരെ കല്കട്ടയില്‍ യോഗം കൂടുന്നു. വി എസ് എന്നാ പേര് പറയാന്‍ യോഗ്യത ഉള്ള ഒരാള്‍ ആ കൂട്ടത്തിലുണ്ടോ..? എന്തായാലും യോഗ തീരുമാനം ചോര്ന്നതിനാല്‍ നടപടി ഒഴിവായി. ഇത് കേള്‍ക്കുമ്പോ ഒരു കാര്യം മനസ്സില്‍ വന്നു. കമ്മ്യുണിസ്റ്റ് പാര്‍ടി യുടെ പേര് മാറ്റണം. കമ്മ്യുണിസ്റ്റ് ക്യാപിറ്റലിസ്റ്റ് പാര്‍ടി എന്നാക്കിയാലോ..?

Tuesday, January 18, 2011

കുട്ടന്റെ കണ്സല്ട്ടിംഗ് അനുഭവക്കുറിപ്പുകള്‍ -1

കുട്ടനെ ഇപ്പോള്‍ നിങ്ങള്‍ക്ക് പരിചയമായി കാണുമല്ലോ. കുട്ടന്റെ ജീവിതത്തില്‍ അടുത്തിടെ ചില മാറ്റങ്ങള്‍ ഉണ്ടായി. അന്ന് പറഞ്ഞ ആ എന്ടോസള്‍ഫാന്‍ ദുരന്തത്തിന് ശേഷം വിശിഷ്ട സേവ മെഡല്‍ വാങ്ങി തന്നെ കുട്ടന്റെ എഞ്ചിനീയര്‍ ജീവിതം അവസാനിച്ചു. ജീവിതം വഴിമുട്ടിയപ്പോള്‍ പഴയ തട്ടിപ്പ് വിദ്യകളിലേക്ക് ഒരു മടക്കയാത്ര വരെ ആലോചിച്ചു. അങ്ങനെ നില്‍കുമ്പോള്‍ കുട്ടന്റെ ഒരു പഴയ തോഴനായ കണ്ണന്‍ പിള്ള അവതരിക്കുന്നു. ആള്‍ ഒരു മാനേജ്‌മന്റ്‌ കണ്‍സല്‍ട്ടന്റ് ആണ്. കണ്ണന്റെ കഥയിലൂടെ ഒരു മാനസയാത്ര നടത്തിയ കുട്ടന്നു ബോധോദയം ഉണ്ടാകുന്നു, ഇനി തന്റെ തൊഴില്‍ അത് തന്നെ - കണ്‍സല്‍ട്ടന്റ് ആകുക. കുട്ടന്‍ പലര്‍ക്കും പണ്ടേ തന്നെ കണ്സല്ട്ടിംഗ് നല്‍കിയിട്ടുണ്ട്. പലര്‍ക്കും പല മാറ്റങ്ങളും വരുത്താനായിട്ടുമുണ്ട്.

എഞ്ചിനീയര്‍ ജോലിയില്‍ നിന്നുള്ള മാറ്റം കുട്ടന് നന്നേ ബോധിച്ചു. രാവിലെ എഴുന്നേറ്റു ഓഫീസില്‍ പോകണ്ട, ഉച്ച വരെ ഉറങ്ങാം, ദിവസവും കുളിക്കുക കൂടി വേണ്ട. സംഭവം ബഹുരസം. കുടവയറും, പൊണ്ണതടിയും കുറയുക എന്ന സൌകര്യങ്ങള്‍ വേറെയും. കാരണം മടിയുള്ളതിനാല്‍ പാചകം ഇല്ല, ഹോട്ടലില്‍ പോയി കഴിക്കുകയും ഇല്ല.

കാര്യങ്ങള്‍ ഇങ്ങനെ പോകുമ്പോള്‍ ആണ് കുട്ടന് പ്രശ്നത്തെ പറ്റി ധാരണ ഉണ്ടാകുന്നത്. കണ്സല്ടന്റ്റ് ആയിട്ട്, ഇതുവരെയും ആര്‍ക്കും കണ്സല്ട്ടിംഗ് കൊടുത്തിട്ടില്ല. പതിവുപോലെ തന്റെ ചാറ്റിങ്, ട്വീടിംഗ് എന്നിവയില്‍ മുഴുകി ഇരിക്കുമ്പോള്‍ ഒരു ഇര വീണു കിട്ടുന്നു. ഇര ഒരു പാവം എഞ്ചിനീയറിംഗ് വിദ്യാര്‍ഥി. പ്രശ്നം പ്രൊഫഷണല്‍ കരിയര്‍ തന്നെ.

മൂകാംബിക ദേവിയെ ധ്യാനിച്ച് കുട്ടന്‍ തന്റെ വിശകലനം ആരംഭിച്ചു. പയ്യന്‍സ് ഒരു പ്രേമം കലങ്ങിയതിന്റെ നിരാശയില്‍ ആണ്. പയ്യന്‍സ് ജനിക്കുമ്പോള്‍ നക്ഷത്ര സമൂഹങ്ങളും, നവ ഗ്രഹങ്ങളും ഹര്‍ത്താല്‍. ഒടുവില്‍ സമവായതിലായ അനിഴം നക്ഷത്രമുദിച്ചു. കലശലായ മാതാ-പിതാ വിധേയത്വം ഫലം. അങ്ങനെ അവര്‍ക്ക് വേണ്ടി താന്‍ സ്നേഹിച്ച കുട്ടിയെ മനസ്സില്‍ നിന്ന് യാത്രയാക്കി വീണ്ടും വിദ്യ അഭ്യസിക്കാന്‍ കച്ചകെട്ടി ഇറങ്ങി. ഇനി വേണ്ടത് ലക് ഷ്യബോധം.

കുട്ടന്‍ ഒന്ന് കാര്യങ്ങളെ അവലോകനം ചെയ്തു. കണ്ണടച്ച് ധ്യാനിച്ച്. വിശാലമായി മുറുക്കി തുപ്പി. എന്നിട്ട് പയ്യന്‍സിനെ സഹോദര തുല്യനായി അവരോധിച്ച് തന്റെ ഉപദേശങ്ങള്‍ കൊടുത്തു.

കുട്ടന്റെ ഉപദേശങ്ങള്‍ മുഴുവന്‍ ഇവിടെ വിവരിക്കുന്നില്ല, കാരണം, അത് വളരെ നീണ്ടു പോകും. കേട്ടിരുന്ന പയ്യന്‍സിന്റെ മന:ശക്തി വായനക്കാര്‍ക്കുണ്ടാകില്ല. കുട്ടന്‍ പറഞ്ഞ ഒരു ചെറിയ കഥ ചുരുക്കി പറയാം.

കുട്ടന്‍ ഉവാച:
ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിയായ അരുണിന്റെ ഏറ്റവും വലിയ ആഗ്രഹം, ഓട്ടമത്സരത്തില്‍ ജയിച്ചു മെടല്‍ വാങ്ങണമെന്നായിരുന്നു. അതിനായി അവന്‍ കഠിന പരിശീലങ്ങളും വ്യായാമ മുറകളും ശീലിച്ചുപോന്നു. ഇങ്ങനെ ഇരിക്കുമ്പോഴാണ് ആ ദാരുണ സംഭവം, കേട്ടവര്‍ക്കു വിശ്വസിക്കാനായില്ല. ഒരു ബസ്‌ അപകടത്തില്‍ പെട്ട് അരുണിന്റെ വിരലുകള്‍ക്ക് സാരമായ കേടു പറ്റി.
ഡോക്ടര്‍ പറഞ്ഞത് കേള്‍ക്കുമ്പോള്‍, അരുണിന്റെ പരിശീലകന്‍ തകര്‍ന്നുപോയി. ആ കൊച്ചു വിരലുകള്‍ മുറിച്ചു മാറ്റണം എന്ന്.
എന്നാല്‍ തന്റെ മാനസിക നില വീണ്ടെടുത്ത്‌ പരിശീലകന്‍ ഡോക്ടറോട് പറഞ്ഞു, തന്റെ പ്രിയപ്പെട്ട ശിഷ്യന്റെ, കാല്‍ തന്നെ മുറിച്ചു മാറ്റണമെന്ന്. ഇത് കേട്ടവര്‍ ആദ്യം ഞെട്ടിത്തരിച്ചു. അവരോടു ആ വലിയ മനുഷ്യന്‍ പറഞ്ഞു. വിരലുകള്‍ പോയാല്‍, എന്റെ കുട്ടിക്ക് ഇനി ഒരിക്കലും ഓടാന്‍ ആവില്ല. എന്നാല്‍, കാലിനു പകരം ജൈപൂര്‍ കാല്‍ വച്ച് പിടിപ്പിച്ചു അവനു തീര്‍ച്ചയായും ഓടി മെഡലുകള്‍ വാങ്ങാം.

ജീവിതകാലം മുഴുവന്‍ പ്രയാസപ്പെട്ടു നടക്കുകയാണോ, അതോ, ഓടി മെഡലുകള്‍ വാങ്ങി കൂട്ടാനാണോ അരുണിന് മോഹം എന്ന ചോദ്യത്തിന് മറ്റൊരു ഉത്തരം ഉണ്ടായിരുന്നില്ല.
വര്‍ഷങ്ങള്‍ക്കു ശേഷം അരുണ്‍ തന്റെ ജീവിതത്തില്‍ നിരവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കി എല്ലാവരുടെയും ആദരവ് നേടി.

കഥപറഞ്ഞു നിര്‍ത്തി പയ്യന്‍സിനോടു കുട്ടന്‍ ചോദിച്ചു, നിനക്ക് പഴയ പ്രേമത്തെ ഓര്‍ത്തു ജീവിതകാലം മുഴുവന്‍ ദുഖിച്ചു, നല്ല ജീവിതം തകര്‍ക്കണോ, അതോ, ആ കാല്‍ വെട്ടി മാറ്റി, ഒരു പുതിയ ജീവിതം പടുത്തുയര്‍ത്തണോ?

Click here to visit JunctionKearala.com